പ്രധാന നഗരങ്ങളിൽ എല്ലാം ഫൈവ് ജി നെറ്റ് വർക്ക് സംവിധാനം നിലവിൽ വരുമ്പോൾ വിമാന സർവ്വീസുകളെ അത് താറുമാറാക്കുമോ, തകർക്കുമോ. 5 ജി സിഗ്‌നലുകളും ഓള്‍ട്ടിമീറ്റര്‍ സിഗ്‌നലുകളും കൂടിക്കലര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാക്കുമെന്ന ആശങ്ക ലോകവ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്. അമേരിക്കന്‍ വ്യോമയാന അതോറിറ്റി ഇത്തരം 85 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കയാണ്.
വിമാനസര്‍വീസുകളെ തടസ്സപ്പെടുത്തുമെന്ന ആശങ്ക പരിഹരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്ന് പഠനം തുടങ്ങിയിട്ടുണ്ട്. 5 ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കേണ്ടി വരും. ഇത് വിമാനത്താവളങ്ങളിലെ സിഗ്നൽ സ്ട്രെങ്തിനെ ബാധിക്കാം. ബദൽ മാർഗ്ഗം ആവിഷ്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിഗ്‌നലുകളുടെ ശക്തി കുറയ്ക്കാനും നിര്‍ദേശം വന്നേക്കും.
രാജ്യത്തെ എല്ലാ വിമാനങ്ങളിലും ഓള്‍ട്ടിമീറ്റര്‍ പ്രവർത്തിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍നിന്നുള്ള ഉയരം നിശ്ചയിക്കാനുള്ള ഈ ഉപകരണം പുനക്രമീകരിക്കേണ്ടി വരും. ആശങ്ക നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.സി.എ. ടെലികോം മന്ത്രാലയത്തിന് സെപ്റ്റംബറില്‍ കത്തെഴുതിയിരുന്നു.


