Monday, August 18, 2025

യൂണിഫോമിൽ ഹിജാബ്, കേരള ഹൈക്കോടതി പറഞ്ഞത്

കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുമ്പോൾ ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയു ഓർമ്മിക്കപ്പെടുന്നു.2018 ൽ കേരള ഹൈക്കോടതി പരിഗണിച്ച കേസിൽ സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനമെടുക്കാൻ  പൂർണ്ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ വിധി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് മുസ്ലീം വിദ്യാർത്ഥികളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഇത്.

തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളാണ് സ്കൂളിൽ ഹിജാബും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്.

സ്‌കൂൾ യൂണിഫോം കോഡിന് പുറമെ ഹിജാബ് ധരിക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി, സ്വകാര്യ സ്ഥാപനത്തിനും മൗലികാവകാശം പ്രധാനമാണെന്ന് വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്‍റെ മൗലിക അവകാശത്തിന് വിരുദ്ധമായി വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഫാത്തിമ തസ്‌നീമിനെയും ഹഫ്‌സ പർവീനെയും ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണോ എന്ന കാര്യത്തിൽ സ്ഥാപനമാണ് തീരുമാനം എടുക്കേണ്ടത്. സ്ഥാപനത്തിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യമാണത്. ഇത്തരമൊരു അപേക്ഷ പരിഗണിക്കാൻ സ്ഥാപനത്തോട് നിർദേശിക്കാൻ പോലും കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി.

വസ്ത്രധാരണത്തിന്‍റെ കാര്യത്തിൽ സ്വന്തം ധാരണകളും ബോധ്യങ്ങളും പിന്തുടരാൻ ഒരാൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു സ്ഥാപനത്തിന് അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും മൗലികാവകാശമുണ്ട്. അത്തരം സാഹചര്യങ്ങളിൽ വ്യക്തി സ്വാതന്ത്യ്രത്തെക്കാൾ സ്ഥാപനത്തിന്‍റെ അവകാശത്തിനായിരിക്കും പ്രധാന്യം. അതുകൊണ്ടുതന്നെ സ്കൂൾ അധികൃതർ പറയുന്ന യൂണിഫോം കോഡ് എല്ലാവരും പാലിക്കേണ്ടിവരും.

സ്കൂളിലെ യൂണിഫോം കോഡ് പാലിക്കാനാകില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി സഹോദരിമാർ സ്ഥാപനത്തെ സമീപിച്ചാൽ ഒരു പരാമർശവും നടത്താതെ സ്കൂൾ അതോറിറ്റി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി വിധിച്ചു. സ്‌കൂൾ ഡ്രസ് കോഡ് പാലിക്കാൻ അപേക്ഷകർ തയ്യാറാണെങ്കിൽ, അതേ സ്‌കൂളിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....