സുരേഷ് നീറാട് എഴുതുന്നു
പുറംലോകം അധികം കേള്‍ക്കാത്ത അതിസമ്പന്നന്റെ പേരാണ് പല്ലോണ്‍ജി മിസ്ത്രി. ഫോബ്‌സ് രേഖകളില്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒമ്പതാമന്‍. അയര്‍ലന്റില്‍ ഒന്നാമനും. സമ്പന്നരില്‍ ലോകത്ത്് 143. നമ്മുടെ ബിസിനസ് സാമ്രാട്ട് രത്തന്‍ ടാറ്റയുടെ ബന്ധു. ടാറ്റാ ഗ്രൂപ്പില്‍ 18.4 ശതമാനം ഓഹരിയുള്ള ശതകോടീശ്വരന്‍. ലോകത്താകമാനമായി 28 ബില്യന്‍ ഡോളര്‍ സമ്പാദ്യമുള്ള ഇന്ത്യക്കാരന്‍. 2016 ല്‍ പത്മഭൂഷന്‍.
മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയകതും പുതിയതുമായ കെട്ടിടങ്ങള്‍, മുംബൈ സ്റ്റോക് എക്‌സേഞ്ച്, താജ് ഹോട്ടല്‍, ഒമാൻ സുൽത്താൻ്റെ കൊട്ടാരം, ഐസിസി സിമന്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ദി ബ്രാബോണ്‍ സ്‌റ്റേഡിയം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബില്‍ഡിങ്, ബാരഖംബ മെട്രോ സ്‌റ്റേഷന്‍ …നിര്‍മ്മാണ മേഖലയിലെ അടയാളങ്ങള്‍ അങ്ങനെ പോകുന്നു. രാജ്യത്തെ ഏറ്റവും വലുതും മനോഹരമായതുമായ കെട്ടിടങ്ങളില്‍ കൂടുതലും ഇദ്ദേഹത്തിന്റെ കമ്പനിയുടെ നിര്‍മ്മിതിയാണ്. കൊച്ചിയിലെ ലുലുമാളും ഇവരുടെ രൂപരേഖയാണ്.
ബിസിനസില്‍ സജീവമായിരിക്കുകയും മാധ്യമങ്ങളില്‍നിന്ന് മാറി നില്‍ക്കുകയും ചെയ്തയാളാണ് മിസ്ത്രി. അതുകൊണ്ട് വിവാദങ്ങളില്‍ കാര്യമായ സ്ഥാനമില്ല. ഏതു പ്രതിസന്ധികളെയും വേഗത്തില്‍ തരണം ചെയ്യുന്ന ശീലം. ഇന്ത്യയിലെ കെട്ടിട നിര്‍മ്മാണങ്ങളില്‍ തുടങ്ങി ലോകരാജ്യങ്ങളിലേക്ക് പടിപടിയായി വളര്‍ന്നു. റിയല്‍ എസ്റ്റേറ്റിനൊപ്പം ടെക്‌സ്റ്റൈല്‍, വൈദ്യുതി, ടെക്‌നോളജി മേഖലകളും സ്വന്തം. 50,000 ജീവനക്കാരുള്ള ബഹുരാഷ്ട്ര കമ്പനിയാണ് ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ്. ബിസിനസ് വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും പഠിക്കാന്‍ അനേകം പാഠങ്ങള്‍ ബാക്കിവെച്ചാണ് 93-മത്തെ വയസില്‍ മിസ്ത്രി ഇന്നലെ മടങ്ങിയത്.
2003 ൽ ഇദ്ദേഹം ഐറിഷ് പൌരത്വം സ്വീകരിച്ചു. മകൻ സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു.
The Moguls of Real Estate എന്ന പേരിൽ ജീവചരിത്രം പബ്ലിഷ് ചെയ്തിട്ടുണ്ട്.



