Saturday, February 21, 2026

വെടിയേറ്റത് ഹൃദയത്തിൽ, അബേയ്ക്ക് വിട

ഹൃദയത്തിലും കഴുത്തിലുമായി തുളച്ചു കയറിയ വെടിയുണ്ടകളാണ് ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസൊ അബേയുടെ മരണത്തിനിടയാക്കിയത്.

പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ പിന്നിൽ നിന്നാണ് വെടിയേറ്റത്. കനത്ത സുരക്ഷയുണ്ടായിട്ടും അക്രമിക്ക് അത്രയും അടുത്ത് എത്താൻ കഴിഞ്ഞു. നാരാ സിറ്റിയിലെ ട്രാഫിക് അയലൻ്റിലായിരുന്നു ആബേ പ്രസംഗിച്ചു കൊണ്ടിരുന്നത്. ജപ്പാനിൽ ഉപരി സഭയിലേക്ക് ഇലക്ഷൻ നടക്കാനിരിക്കയാണ്.

വെടിയേൽക്കുന്നതിന് തൊട്ട് മുൻപത്തെ ഫോട്ടോ ബി ബി സി പുറുത്തു വിട്ടു. ഇതിൽ പിന്നിൽ ഗ്രേ ഷർട്ട് ധരിച്ച് തോൾ ഭാഗുമായി നിൽക്കുന്ന അക്രമിയുടെ ചിത്രവും വ്യക്തമാണ്.

നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. അക്രമിയുടെ വീട്ടിൽ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. നേരത്തേ നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണ് എന്നു കരുതുന്നു. പൊതുവേ ഇത്തരത്തിലുള്ള ആക്രമങ്ങൾ കുറഞ്ഞ രാജ്യമാണ് ജപ്പാൻ

ജപ്പാനിൽ ദീർഘകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി

2006 ലാണ് ആദ്യം അധികാരത്തിലെത്തുന്നത്. തുടർന്ന് 2012 മുതൽ 2020 വരെയും പദവിയിൽ തുടർന്നു. 67 വയസ്സായിരുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജപ്പാനെ കരകയറ്റാന്‍ ഷിന്‍സോ ആബെ ആവിഷ്‌കരിച്ച സാമ്പത്തിക-സാമൂഹിക നയങ്ങള്‍ ‘അബെനോമിക്‌സ്’ എന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തിക ഉത്തേജനം, പണ ലഘൂകരണം, രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍, സൈനിക ശക്തി വര്‍ധിപ്പിക്കല്‍ തുടങ്ങി ഷിന്‍സോ ആബെയുടെ ഭരണമികവ് അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. ആബെയുടെ രണ്ടാമൂഴത്തിലേക്ക് വഴിതെളിച്ചതും ഇതേ സാമ്പത്തികനയമാണ്.

2012-ലും 13-ലും തൊഴിലില്ലായ്മ കുറയ്ക്കുന്നതിലേക്കടക്കം നയിച്ച അബെനോമിക്‌സ് നയം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ജപ്പാനെ തിരിഞ്ഞുകുത്തിയെന്ന് സാമ്പത്തിക വിദഗ്ധരടക്കം നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇത് 2015-ന് ശേഷം ആബെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു. അഴിമതികളും സ്വജനപക്ഷപാതവും സാമ്പത്തിക കുറ്റകൃത്യങ്ങളും ആബേയുടെ മന്ത്രിസഭയേയും വെറുതെ വിട്ടില്ല. ഇതിനിടെ ജപ്പാന്‍ പൗരരുടെ പെന്‍ഷന്‍ രേഖകളിലെ തിരിമറിയും ആരോപിക്കപ്പെട്ടു. 2020 ഒളിമ്പിക്‌സ് വേദിയെച്ചൊല്ലിയും വിവാദങ്ങളുണ്ടായി.

ഉത്തരകൊറിയയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമൊഴിച്ചാല്‍ മറ്റൊന്നും അവസാന നാളുകളില്‍ ആ നേതാവിനെ അടയാളപ്പെടുത്തിയില്ല. ഒരു കാലത്ത് ജനപ്രീതികൊണ്ടായിരുന്നു ആബേ തലയുയര്‍ത്തി നിന്നിരുന്നതെങ്കില്‍ ഇറങ്ങിപ്പോക്ക് രാജകീയമായിരുന്നില്ലെന്നതാണ് സത്യം. അനുഭവസമ്പത്തും കെട്ടുറപ്പുമില്ലാത്ത പ്രതിപക്ഷവുമാണ് ജനകീയതയേക്കാളധികം ആബേയെ അവസാനവട്ടം അധികാരത്തിലേറാന്‍ സഹായിച്ചത്.

2019-ല്‍ നവംബറില്‍ ജപ്പാനെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച പ്രധാനമന്ത്രിയെന്ന നേട്ടം ആബെയെ തേടിയെത്തി. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ അബെ രാജി പ്രഖ്യാപിച്ചു. 

ആബെയുടെ കുടുംബത്തിലെ ആദ്യ പ്രധാനമന്ത്രിയായിരുന്നില്ല ഷിന്‍സോ ആബെ. മുത്തച്ഛന്‍ കിഷി നൊബുസുകെയും അമ്മാവന്‍ സാറ്റോ ഐസാകുവും ഇതേ പദമലങ്കരിച്ചവരാണ്. അച്ഛന്‍ ഷിന്‍ഡാരോ ആബെ വിദേശകാര്യ മന്ത്രിയുമായിരുന്നു. പക്ഷേ ഇവര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്തത്ര ജനകീയതയായിരുന്നു ആബെയെ ആ കുടുംബത്തില്‍ വേറിട്ട് നിര്‍ത്തിയത്.

രാഷ്ട്രീയ നിലപാടുകളിലെ അഭിപ്രായ വ്യത്യാസമാണ് കൊലപാതകി കുറ്റ സമ്മതത്തിൽ ക്രൂര കൃത്യത്തിന് കാരണമായി പറഞ്ഞത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...