പത്താം വയസിൽ പീഡനം, ഇരുപതുകാരിയുടെ പരാതിയിൽ അധ്യാപകനും പുരോഹിതനുമെതിരെ പോക്സോ

പത്തുവര്‍ഷംമുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുരോഹിതന്റെയും സ്‌കൂള്‍ അധ്യാപകന്റെയുംപേരില്‍ പോക്സോ കേസ്.

ബെംഗളൂരു വിദ്യാരണ്യപുര ദൊഡ്ഡബെട്ടഹള്ളി കാവേരി ലേഔട്ടിലെ പുരോഹിതന്‍ സൈമണ്‍ പീറ്റര്‍, അധ്യാപകന്‍ സാമുവല്‍ ഡിസൂസ എന്നിവരുടെ പേരിലാണ് കേസ്. സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ച മറ്റ് ആറുപേരെയും കേസില്‍ ഉള്‍പ്പെടുത്തി

പത്തുവയസ്സുള്ളപ്പോള്‍ സൈമണ്‍ പീറ്റര്‍ പീഡിപ്പിച്ചെന്നാണ് 20 വയസ്സുള്ള യുവതിയുടെ പരാതിയില്‍. ഇയാളുടെ അടുത്താക്കിയാണ് മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നത്. ഈ സമയം, അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനം തുടര്‍ന്നപ്പോള്‍ അധ്യാപകനായ സാമുവല്‍ ഡിസൂസയോട് പരാതിപ്പെട്ടു. എന്നാലും ഇയാളും പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. 14 വയസ്സുവരെ പീഡനം തുടര്‍ന്നതായും പറയുന്നു.

കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അടുത്തിടെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...