സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 21 പേർക്ക് ജീവൻ നഷ്ടമായി. അതീതീവ്ര മഴ പ്രവചിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലിരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ക്ക് പ്രളയ സമാനമായ മുന്നറയിപ്പാണ്.
39000 ക്യൂസെക്‌സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. 7.1 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുഴയിലുള്ളത്. ഇത് മുന്നറിയിപ്പ് നിലയാണ്. 8.1 മീറ്റര്‍ ആയാല്‍ അപകട നിലയാണ് എന്നത് കൊണ്ട് തന്നെ ജില്ലാ ഭരണകൂടവും സര്‍ക്കാരും അതീവ ജാഗ്രതയിലാണ്.
തൃശ്ശൂര്‍ ജില്ലയിലെ മറ്റ് പുഴകളുടെ നിലവിലെ വെള്ളത്തിന്റെ അവസ്ഥ ഇങ്ങനെയാണ്. ഭാരതപ്പുഴ:നിലവില്‍ – 23.27 മീറ്റര്‍, മുന്നറിയിപ്പ് നില – 23.5 മീറ്റര്‍അപകട നില- 23.94 മീറ്റര്‍.
കുറുമാലിപ്പുഴ: നിലവില്‍ – 5.67 മീറ്റര്‍, മുന്നറിയിപ്പ് നില – 4.7 മീറ്റര്‍, അപകട നില – 5.6 മീറ്റര്‍
മണലിപ്പുഴ:നിലവില്‍ – 5.49 മീറ്റര്‍, മുന്നറിയിപ്പ് നില – 5 മീറ്റര്‍, അപകട നില – 6.1 മീറ്റര്‍
ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്,പറമ്പിക്കുളം എന്നീ ഡാമുകളിലെ വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ തന്നെ ഷോളയാറിലെ അധിക ജലം അര്‍ധ രാത്രിയോട് കൂടി പുഴയിലേക്ക് എത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ റവന്യൂമന്ത്രിയടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാര്യങ്ങള്‍ നിരീക്ഷിച്ച് വരുന്നത്.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


