100 വർഷം മുൻപ് തൻ്റെ പിതാവ് നേരിട്ടതും ഇതേ ജാതി വെറി – മീരാ കുമാർ

സ്‌കൂളിൽ സവർണർക്കുള്ള കുടിവെള്ളം ഉപയോഗിച്ചതിന് ദളിത് ബാലനെ അധ്യാപകൻ മര്‍ദിച്ചുകൊന്ന സംഭവത്തിൽ ജാതി വെറിയുടെ ഓർമ്മകൾ പങ്കുവെച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍.

100 വർഷം മുൻപ് തൻ്റെ പിതാവിന് നേരിടേണ്ടി വന്ന, സമാനമായ അനുഭവത്തെ കുറിച്ചാണ് മീരാ കുമാര്‍ പറയുന്നത്. അത്രയും കാലം മുന്‍പ് തന്റെ പിതാവിന്റെ കുട്ടിക്കാലത്ത് അനുഭവിച്ചതാണ് ഇന്നും രാജസ്ഥാനില്‍ നടന്നതെന്ന് മീരാ കുമാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

100 വര്‍ഷം മുമ്പ് തന്റെ പിതാവിന് സ്‌കൂളിലെ സ്‌കൂള്‍ കുടത്തില്‍ നിന്ന് വെള്ളം നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഒരു ദളിത് ആണ്‍കുട്ടി കൊല്ലപ്പെട്ടപ്പോഴും അതേ സംഭവം ആവര്‍ത്തിച്ചു.
‘100 വര്‍ഷം മുമ്പ് എന്റെ പിതാവ് ബാബു ജഗ്ജീവന്‍ റാമിന് സവര്‍ണ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള കുടത്തിലെ വെള്ളം സ്‌കൂളില്‍ കുടിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. അതിനു തുനിഞ്ഞപ്പോൾ ജീവന്‍ രക്ഷിക്കപ്പെട്ടത് ഒരു അത്ഭുതമായിരുന്നു’. മീര ട്വീറ്റില്‍ കുറിച്ചു.

‘അതേ കാരണത്താല്‍ ഇന്നൊരു 9 വയസുകാരനായ ദളിത് ബാലന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറവും, ജാതിവ്യവസ്ഥയാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ ശത്രുവായി നില്‍ക്കുന്നത്’. മുന്‍ സ്പീക്കര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്നു മീരാ കുമാറിന്റെ പിതാവ് ബാബു ജഗ്ജീവന്‍ റാം.

രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായായ ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഒന്‍പതുവയസുകാരന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ജൂലൈ 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരൂക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള്‍ രാജിവച്ചിരുന്നു. പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ അദ്ദേഹം, രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൈമാറുകയായിരുന്നു.

സാധാരണം എന്ന് ന്യായീകരിച്ച് രാജസ്ഥാൻ അശോക് ഗഹലോത്ത്

രാജസ്ഥാനിലെ ജലോറില്‍ അധ്യാപകനായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാര്‍ഥി അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌. ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്ന സംഭവമാണെന്നാണ് അശോക്ഗഹലോത്തിന്റെ പ്രതികരണം.

‘ഇത്തരം സംഭവങ്ങളെല്ലാം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്താല്‍ എല്ലാ സ്ഥലത്തും നടക്കുന്നതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പുറിലാണെങ്കിലും ജലോറിലാണെങ്കിലും’ , ഗെഹ്‌ലോത്ത് പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...