ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെ സര്‍വകലാശാല ചാന്‍സലർ പദവിയിലെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാലകളിൽ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ബില്ലു പ്രകാരം ഇനി സര്‍ക്കാരിന് നിര്‍ദേശിക്കാം.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ മുൻനിർത്തിയാണ് ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള നിയമ നിർമ്മാണ ശ്രമങ്ങളുമായി സർക്കാർ നടപടികൾ.
ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാകും.
സെർച്ച് കമ്മിറ്റിയിൽ ഇനി അഞ്ചു പേർ
സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമായിരുന്നു. ഇതാണ് മാറ്റിയത്.
നിലവില്‍ മൂന്ന് അംഗങ്ങളാണ് സെര്‍ച്ച് കമ്മിറ്റിയില്‍. പുതിയ നിയമ പ്രകാരം ഇത് അഞ്ചായി വര്‍ധിപ്പിക്കും. ഇതിനൊപ്പം ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരവം ഏടുത്തു മാറ്റുകയും ചെയ്തു.


