പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. വേശനോത്സവത്തിനിടെ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു.
കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണ്.
കോളജിനു മുന്നിലെ കവാടത്തിനു മുന്നിൽ വച്ച് എബിവിപി എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ തല്ലി. പ്രവേശന പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്ന് എസ്എഫ്ഐ നേതാക്കളടക്കമുള്ള കുട്ടികൾ ബൈക്കിൽ പോകുന്ന സമയത്ത് കോളജിൽ നിന്ന് മാറി പാലാ സിവിൽ സ്റ്റേഷനു മുമ്പിൽ വച്ച് വാഹനം തടഞ്ഞുനിർത്തി എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ള ആർഎസ്എസ് പ്രവർത്തകരും ചേർന്ന് ഇവരെ ആക്രമിച്ചു.
ഒരു പറമ്പിൽ വച്ചാണ് ഇവർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത് ഈ ആക്രമണത്തിൽ കോളേജ് യൂണിയൻ ചെയർമാൽ ജോയലും കോളേജിലെ മറ്റു ഭാരവാഹികളായ ആദർശ്, ഉണ്ണി തുടങ്ങിയ ആൾ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.
തലയ്ക്കാണ് മർദ്ദനമേറ്റത്. വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുകൂട്ടർക്കും ഈ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജോയൽ, ആദർശ്, ഉണ്ണി എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷമുണ്ടായ ഉടൻ തന്നെ പൊലീസ് അവിടെ എത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ കൂടുതൽ ഉണ്ടായില്ല.


