Saturday, February 21, 2026

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂരിന് കേരളത്തിൽ നിന്നും പിന്തുണയേറുന്നു

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. എംകെ രാഘവൻ എംപി, ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മത്സരിക്കില്ല. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയഗാന്ധിയോട് മാപ്പ് ചോദിച്ചതായി അശോക് ഗലോട്ട് പറഞ്ഞു.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. 

രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന്കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല.  ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം  അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന്  രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

പിന്നാലെ സോണിയയെ കണ്ട സച്ചിന്‍ പൈലറ്റ് എല്ലാവരും ഒന്നിച്ച് നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് പറഞ്ഞു. ഇതിനിടെ മത്സരിക്കാന്‍ മുകള്‍ വാസ്നിക്കിനോടും ഗാന്ധി കൂടുംബം നി‍‍ർദേശിച്ചു. വാസ്നിക്ക് നാളെ പത്രിക സമർപ്പിക്കും. ജി23 നേതാവായിരുന്നുവെങ്കിലും അടുത്തിടെ ഗാന്ധി കുടുംബത്തോട് വാസ്നിക്ക് അടുത്തിരുന്നു. ദിഗ് വിജയ് സിങ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എത്തി നാമനിർദേശ പത്രിക വാങ്ങി.

ആരാവും

ഗഹ്‌ലോത്തും തരൂരും തമ്മിലാകും മത്സരം എന്നു കരുതിയിടത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കസേര സൃഷ്ടിച്ച കോലാഹലമാണ് ദിഗ്വിജയ് സിങ്ങിനെ കളത്തിലിറക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഗാന്ധി കുടുംബത്തിന് പ്രിയങ്കരനാണ് ദിഗ്വിജയ് തുടര്‍ച്ചയായി രണ്ടുവട്ടം മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുള്ള ഈ 75-കാരനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കുള്ള ഔദ്യോഗികസ്ഥാനാര്‍ഥി എന്ന് വേണമെങ്കില്‍ പറയാം. 1993 മുതല്‍ 2003 വരെയാണ് ദിഗ്വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. സംഘടനാപരവും ഭരണപരവുമായ പ്രവൃത്തിപരിചയം ആവോളമുള്ളയാളാണ് ഇദ്ദേഹം.

രാജസ്ഥാന്‍ പ്രതിസന്ധി കലശലായതിനു പിന്നാലെ സോണിയ ഗാന്ധി ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ആന്റണി -സോണിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് ദിഗ്വിജയ് സിംഗിന്റെ വരവെന്നതും ശ്രദ്ധേയമാണ്. നേരത്തെ ദിഗ്വിജയ് സിംഗ് മധ്യ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആയിരുന്നു ആന്റണി. ആ വിധത്തില്‍ സിങ്ങുമായി അടുപ്പമുള്ള നേതാവാണ് ആന്റണി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...