പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫേസ്ബുക്ക് മുന്നറിയിപ്പ്.
സൈബർ ചാര പ്രവർത്തനം നടത്തുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക് അറിയിച്ചു.
ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും മെറ്റ വ്യക്തമാക്കി.
ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍, ബിസിനസ് യൂട്ടിലിറ്റ് ആപ്പുകൾ, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന ആപ്പുകളാണ് ചോർത്തൽ നടത്തുന്നത്. വിപി എൻ സർവ്വീസുകളിൽ ശ്രദ്ധവേണം. 400 ആപ്പുകളില്‍ 45 എണ്ണം ആപ്പിള്‍ നീക്കം ചെയ്തു. 400 ആപ്ലിക്കേഷനുകളും ഗൂഗിള്‍ തിരിച്ചറിഞ്ഞു. 403 എണ്ണം ആൻഡ്രോയിഡിലും 47 എണ്ണം ഐ ഓഎസിലും കണ്ടെത്തിയിരുന്നു.
ആപ്ലിക്കേഷനുകളുടെ ജനപ്രീതി ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ മുതലെടുപ്പ് നടത്തുന്നത്. ജനപ്രിയ ആപ്ലിക്കേഷൻ മാതൃക അനുകരിച്ച് അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു പ്ലാറ്റ്ഫോമിന് വേണ്ടിയോ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയോ ഉള്ള റിലീസ് ചെയ്യാത്ത ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതരം ആപ്ലിക്കേഷനുകളാണെങ്കില്‍ അപകടം മനസിലാക്കണം.
ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇത് ചെയ്യരുത്. ഉപഭോക്താക്കള്‍ അവരുടെ യൂസര്‍നെയിമും പാസ്വേഡും നല്കുമ്പോൾ ചോർത്തപ്പെടും.


