രാജ്യത്ത് ഏറ്റവും അധികം ശൈശവവിവാഹം നടക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണെന്ന് കണക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. പെൺകുട്ടികൾ പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹത്തിലേക്ക് തള്ളിവിടപ്പെടുക മാത്രമല്ല. ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കുന്നതും ഇവിടെ തന്നെയാണ്.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ ഇത് ഔദ്യോഗിക കണക്കു പ്രകാരം മാത്രം 7.3 ശതമാനം വരും. നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവും ശൈശവവിവാഹങ്ങളാണ്.

21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരാകുന്നു. ഇക്കാര്യത്തിൽ പശ്ചിമ ബംഗാളും മുന്നിൽ നിൽക്കുന്നു. പശ്ചിമ ബംഗാളിൽ 54.9 ശതമാനം പെൺകുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. ജാർഖണ്ഡിൽ 54.6 ശതമാനം പെൺകുട്ടികളും ഇങ്ങനെ കെട്ടിച്ചയക്കപ്പെടുന്നു.
21 വയസിന് മുകളിൽ വിവാഹിതരാവുന്നതിൽ രാജ്യത്തെ ദേശീയ ശരാശരി 29.5 ശതമാനമാണ്. അതായത് ഇന്ത്യയിൽ മൂന്നിൽ ഒന്ന് വിവാഹങ്ങളും 21 വയസിന് മുൻപ് നടക്കുന്നു.


