ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, നുണകളും പി ആർ പ്രവർത്തനവും നിർത്തൂ എന്ന് സീതാറാം യെച്ചൂരി

2014 മുതല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകമെന്ന് സീതാറാം യെച്ചൂരി. നരേന്ദ്ര മോഡി സര്‍ക്കാരിനാണ് ഇതിൻ്റെ ഉത്തരവാദിത്വം. ബിജെപിയുടെ 8.5 വര്‍ഷത്തെ ഭരണം ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ്. പിആര്‍ വര്‍ക്കുകളും, നുണ പ്രചാരണങ്ങളും നടത്തുന്നത് മതിയാക്കണമെന്നും യെച്ചൂരി വിമര്‍ശിച്ചു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ആറ് സ്ഥാനങ്ങള്‍ താഴേക്ക് പോയി. 121 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 107 ആയി. പാകിസ്താൻ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യയ്ക്ക് മുകളിലാണ്.
ശ്രീലങ്ക – 64 ബംഗ്ലാദേശ് – 84 പാകിസ്താൻ – 99 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് താഴെയുള്ളത്

GHI സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ് നൽകുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചാ നിരക്ക്, ശിശുമരണനിരക്ക് എന്നിവയുൾപ്പെടെ നാല് സൂചകങ്ങളിലാണ് GHI സ്കോർ കണക്കാക്കുന്നത്. ഇന്ത്യയുടെ ഈ സ്കോർ തുടർച്ചയായി കുറയുന്നു. നിലവിൽ ഇന്ത്യയുടെ സ്കോർ 29.1 ആണ്. 2000-ൽ ഇത് 38.8 ആയിരുന്നു, ഇത് 2012-നും 2021-നും ഇടയിൽ 28.8 27.5 ആയി തുടർന്നു. 2020-ൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...