യാത്രാ രേഖകളും മതിയായ രേഖകളും ഉണ്ടായിട്ടും പുലിസ്റ്റർ പുരസ്കാര ജേതാവായ കശ്മീരി മാധ്യമപ്രവർത്തയെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. അവാർഡ് സ്വീകരിക്കാനായി അമേരിക്കയിലേക്ക് പുറപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത്.
പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകാനെത്തിയതായിരുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ യാത്ര വിലക്കിയത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
‘കാരണമില്ലാതെ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്’, സന്ന പറഞ്ഞു.
റോയിട്ടേഴ്സിനുവേണ്ടി സന്ന പകര്‍ത്തിയ കോവിഡ് മഹാമാരിയുടെ തീവ്രത തുറന്നുകാട്ടുന്ന ചിത്രങ്ങളായിരുന്നു അവരെ പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. ബേർഡ് ഐ ഷോട്ടുകൾ പ്രസിദ്ധമായിരുന്നു. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സനയ്ക്ക് ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്നത്. 2018 മുതല്‍ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റായാണ് സന്ന പ്രവര്‍ത്തിച്ചുവരുന്നത്.
മാധ്യമ ലോകത്ത് ആശങ്ക

കഴിഞ്ഞ മാസം വാഷിങ്ടൺ പോസ്റ്റ് ലേഖിക റാണ അയൂബിനെ മുംബെ വിമാനത്താവളത്തിൽ സമാനമായ രീതിയിൽ തടഞ്ഞു വെച്ചിരുന്നു. ഏപ്രിലിൽ അംനെസ്റ്റി ഇൻറർ നാഷണൽ ഇന്ത്യ തലവൻ അഖർ പട്ടേലിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു വെച്ച സംഭവവും വാർത്തയായി. എമ്മി പുരസ്കാര ജേതാവ് അംഗദ് സിങ് സമാനമായ രീതിയിൽ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ തിരിച്ചു പോയിരുന്നു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ശവശരീരങ്ങൾ ഒഴുകി നടന്നത് ചിത്രീകരിച്ചു. കർഷക സമരം റിപ്പോർട്ട് ചെയ്തു എന്നിങ്ങനെ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിച്ച വ്യക്തികളാണ്. നരവംശ ശാത്രജ്ഞൻ ഫിലിപ്പോ ഒസല്ലയെ ഇന്ത്യയിൽ പ്രവേശനിക്കാനനുവദിക്കാതെ തടഞ്ഞതും ലോക മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
പത്ര സ്വാതന്ത്ര്യ പട്ടികയിൽ കൂപ്പുകുത്തി
ഇൻ്റർ നാഷണൽ പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഈ വർഷം 142 ൽ നിന്നും 150 ലേക്ക് താഴ്ന്നിരുന്നു. ലോകത്തിലെ 180 രാജ്യങ്ങളെ ലിസ്റ്റ് ചെയ്തപ്പോഴാണ് ഇത്. റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് ലിസ്റ്റിങ് പ്രകാരമാണിത്.



