പാലക്കാട്ട് ആര്.എസ്.എസ്. പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ഏറ്റെടുക്കാൻ എൻ ഐ എ ഒരുങ്ങുന്നു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിൽ ശ്രീനിവാസന് വധത്തിൽ തീവ്രവാദി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ശ്രീനിവാസന് വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റു ചെയ്ത സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവരുടെ പേരും പരാമർശിക്കുന്നുണ്ട്. സി.എ. റൗഫ് ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ്.
ശ്രീനിവാസന് വധക്കേസിലെ ബന്ധങ്ങൾ കേരള പോലീസും നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും പ്രതികളെ ഒളിപ്പിച്ചതിലുമുള്ള പങ്കാളിത്തമാണ് റിപ്പോർട്ട് സൂചിപ്പിച്ചത്.ഈ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എ നേരിട്ട് അന്വേഷണം തുടുരും.
കേസിൽ തൃത്താല സ്വദേശി അന്‍സാര്‍, പട്ടാമ്പി സ്വദേശി അഷ്റഫ് എന്നിവർ കൂടി തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. 45 പേരെയാണ് പോലീസ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. 34 പേർ അറസ്റ്റിലായിട്ടുണ്ട്.
ആര് എസ് എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കഴിഞ്ഞ ഏപ്രില്‍ 16നാണ് അക്രമി സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.


