Friday, February 20, 2026

ബിഎസ് എൻഎൽ ഉയിർത്തെഴുന്നേൽക്കുമോ, ജനുവരിയോടെ സ്വന്തമായി 4ജി തുടങ്ങാൻ കരാർ

രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്പെക്ട്രം നൽകാതെയും വികസന പ്രവർത്തന സാധ്യതകൾ മരവിപ്പിച്ചും രാജ്യത്ത് ഒന്നാമതായിരുന്ന ബി എസ് എൻ എല്ലിനെ തകർച്ചയുടെ അവസാന പടിയിൽ എത്തിച്ച സാഹചര്യമായിരുന്നു.

ഫൈവ് ജിയിലും ഇതേ അവഗണന നേരിട്ടു. ഇപ്പോൾ ടി സി എസുമായി കരാർ ഏർപ്പെടുത്തിയാണ് പുനരുജ്ജീവനത്തിന് ശ്രമം തുടങ്ങിയിട്ടുള്ളത്. രാജ്യം മുഴുവനുമുള്ള പ്രധാന കേന്ദങ്ങളിൽ എല്ലാം ഭീമമായ തുകയ്ക്കുള്ള ആസ്തി ബി എസ് എൻ എല്ലിന് ഉണ്ട്. ഫോണും ലൈനും റിപ്പയർ ചെയ്യാൻ പോലും ആളില്ലാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾ വിട്ടു പോകാൻ നിർബന്ധിക്കപ്പെട്ട സാഹചര്യമായിരുന്നു. ആധുനികവൽക്കരണ ശ്രമങ്ങൾ എല്ലാം നിർത്തലാക്കപ്പെട്ടു.

ബിഎസ് എൻ എൽ കരാർ സ്വന്തമാക്കി ടി സി എസ്

ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം നല്‍കാനുള്ള പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഉടനെ ടിസിഎസിന് നല്‍കുമെന്നാണ് വാർത്ത. 4ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വര്‍ഷത്തെ പരിപാലനവും ടിസിഎസിനാണ്.

നിശ്ചിത സമയത്തിനുള്ളില്‍ പ്രധാന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അര്‍ധചാലകങ്ങളുടെ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി നേരത്തെ തന്നെ ചൂണ്ടികാട്ടുന്നുണ്ട്.

4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്തവര്‍ഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇരു സേവനങ്ങള്‍ക്കുമള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരേ സമയംതന്നെ ഒരുക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

4ജി സേവനം എങ്കിലും നല്‍കാന്‍ കഴിയുന്നതോടെ ഉപഭോക്താക്കളുടെ തിരിച്ച് വരവ് ഉണ്ടാവും എന്നാണ് പ്രതീക്ഷ. ഏറ്റവും അധികം പേർ ബിഎസ്എന്‍എലിനെ ആശ്രയിച്ചിരുന്ന കേരളത്തിൽ പോലും ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്താൻ വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഫൈവ് ജി നിരക്ക് വർധിക്കുന്നതോടെ ബി എസ് എൻ എൽ താങ്ങാവും എന്നു കരുതപ്പെടുന്നു.

സ്വന്തം രാജ്യത്ത് നിര്‍മിച്ച ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സേവനം നല്‍കുന്ന കമ്പനിയാകും ബിഎസ്എന്‍എല്‍. യുഎസ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തമായി വിസിപ്പിച്ചെടുത്ത സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ ബി എസ് എൻ എല്ലിനെ ഇതിന് പ്രാപ്തരാക്കുന്നതിന് പകരം സ്പെക്ട്രം ലേലത്തിൽ ഉൾപ്പെടെ തള്ളുന്ന സമീപനമായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...