ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞു വച്ചതായുള്ള വാർത്ത വ്യാജമെന്ന് കസ്റ്റംസ്. ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തി. മണിക്കൂറുകൾ തടഞ്ഞു നിർത്തിയ ശേഷം 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി അടപ്പിച്ചു എന്നായിരുന്നു വാർത്ത.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രി സ്വകാര്യ വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഷാരൂഖ് ഖാനേയും മാനേജരേയും തടഞ്ഞ് കസ്റ്റംസ് നടപടികള്‍ക്ക് ശേഷം പോകാന്‍ അനുവദിച്ചു. സംഘത്തിലുണ്ടായിരുന്ന ബോഡിഗാര്‍ഡിനെയും മറ്റു സുഹൃത്തുക്കളെയും ശനിയാഴ്ച രാവിലെ വരെ തടഞ്ഞു വെച്ചു എന്നുമായിരുന്നു വാർത്ത.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെള്ളിയാഴ്ചയാണ് ഷാരൂഖ് ഖാന്‍ പങ്കെടുത്തത്. പുസ്തകോത്സവത്തില്‍ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നറേറ്റീവ് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുകയായിരുന്നു.
കസ്റ്റംസ് നടപടിയുടെ ഭാഗം മാത്രം
തടഞ്ഞു വെക്കുയായിരുന്നില്ല മറിച്ച് കസ്റ്റംസ് നടപടികളുടെ ഭാഗമായ പരിശോധനയ്ക്ക് എത്തിക്കുക മാത്രമായിരുന്നു ചെയ്തതത് എന്ന് ഇക്കണോമിക് ടൈംസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു. സ്വകാര്യ വിമാനങ്ങൾക്കുള്ള ജി എ ടെർമിനലിലാണ് ഷാരൂഖ് ഖാൻ എത്തിയത്. അവിടെ കസ്റ്റംസ് സൌകര്യമില്ല. ദിവസം പത്തോ പന്ത്രണ്ടോ യാത്രക്കാർ മാത്രമാണ് ഉണ്ടാവുന്നത്.
ഈ സാഹചര്യത്തിൽ ബാഗേജിൽ വാച്ചുകൾ കണ്ടെത്തിയതിനാൽ മുഖ്യ ടെർമിനലിലേക്ക് പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു. നൂറു കണക്കിന് വിമാനങ്ങൾ വന്നു പോകുന്ന ടെർമിനലലാണ്. അവിടെ പരിശോധനയക്ക് നാലു മണിക്കൂർ എടുത്തു. തുടർന്ന് താരത്തെ വിട്ടയക്കുകയും ബോഡി ഗാർഡിനെ നിർത്തുകയുമായിരുന്നു.
വാച്ച് പാരിതോഷികം കിട്ടിയതാണ് എന്നറിയിച്ചപ്പോൾ അതിൻ്റെ മൂല്യം കണക്കാക്കാനും സമയമെടുത്തു. നികുതി അടച്ച ശേഷം വിട്ടയച്ചു എന്നും വിശദീകരിക്കുന്നു.


