ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും എന്ത് വില കൊടുത്തും അര്‍ജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തില്‍ സൗദിയോട് തോറ്റത് ചെറിയ ആഘാതവും വെല്ലുവിളിയുമല്ല ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് മെക്സിക്കോയ്ക്ക് പുറമേ തുടർന്ന് പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്.
മെക്സിക്കോക്കെതിരേ ജയിച്ചാല്‍ ടീമിന്റെ നോക്കൗട്ട് സാധ്യത നിലനില്‍ക്കും. തോല്‍വിയോ സമനിലയോ ആണെങ്കില്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകള്‍. സമനിലയാണെങ്കില്‍ വിദൂര സാധ്യത അവശേഷിക്കും. പക്ഷെ മെക്‌സികോയോട് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടാകില്ല അര്‍ജന്റീന ഇറങ്ങുക.
ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനം കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമോ. പരിശീലകന്‍ ലയണല്‍ സ്‌കലോണി പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചത് എന്താവും. അപരാജിതരായി 36 മത്സരങ്ങള്‍ പിന്നിട്ട് ഖത്തറിലെത്തിയ ടീമാണ്.
മെക്‌സികോയെ ചെറിയ എതിരാളികളായി കാണാന്‍ കഴിയില്ല. ഒട്ടാമെന്‍ഡിയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗോൾ വല കാക്കുന്നത് ഓച്ചേയാണ് എന്നതും വെല്ലുവിളിയാണ്.


