പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തില്‍ വെള്ളിയാഴ്ച ദക്ഷിണ കൊറിയക്കെതിരേ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുന്നത് ഇപ്പോഴും സംശയത്തിൽ തുടരുകയാണ്. ക്രിസ്റ്റ്യാനോ ഇറങ്ങാനുള്ള സാധ്യത 50-50 ആണെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ തീരുമാനം മാത്രമാവും ഇനി വരാനുള്ളത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ പോര്‍ച്ചുഗലിന്റെ ശ്രമം ജയമോ സമനിലയോ വഴി ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനായിരിക്കും. രാത്രി 8.30-നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ഇറങ്ങിയില്ലെങ്കിലും അടുത്ത ഘട്ടത്തിൽ ആരാധകർക്ക് കാത്തിരിപ്പും അനിശ്ചിതത്വവും വേണ്ടി വരില്ല. ഒന്നുകിൽ ബ്രസീൽ അല്ലെങ്കിൽ സ്വിറ്റ്സർലൻ്റാവും എതിരാളി. എതിരാളിക്ക് തക്ക പോരാളി കോച്ചിൻ്റെ കരുതലാണോ എന്നാണ് ഇപ്പോൾ ചർച്ച.
ക്രിസ്റ്റ്യാനോ ബുധനാഴ്ച ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. ജിമ്മില്‍ മറ്റു പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. പരിക്കൊന്നുമില്ലെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തകളിക്കായ് കരുത്തിൻ്റെ കരുതൽ.


