എഴുത്തുകാരനും ദാര്‍ശനികനുമായ ഫാ. ഏബ്രഹാം അടപ്പൂര് അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന്. റോമിലെ ഈശോ സഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്ററായിരുന്നു. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു.
മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴയിലായിരുന്നു ജനനം. 1944-ല്‍ ഈശോ സഭയില്‍ അംഗമായി. പാളം തെറ്റിയ ദൈവശാസ്ത്രം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്, ജോണ്‍ പോള്‍ മുതല്‍ ജോണ്‍ പോള്‍ വരെ എന്നിവ പ്രധാനകൃതികള്‍.
1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു ഫാദർ അടപ്പൂർ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ്. 1944 ൽ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈശോസഭയിൽ ചേർന്നത്. 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 66 വരെ വത്തിക്കാനോട് ചേർന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു. ലാറ്റിൽ . ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അറിയാം.
സഭാ പ്രസിദ്ധീകരണമായ ‘ സന്ദേശ’ത്തിലാണ് എഴുതിതുടങ്ങിയത്.


