ത്രിപുരയിലെ ഊനകോടി ശില്പ സമുച്ചയം യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലേക്ക്. അഗര്‍ത്തലയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള രഘുനന്ദന്‍ കുന്നുകളിലുള്ള ശില്പങ്ങളും കൊത്തളങ്ങളുമാണ് പൈതൃക സംരക്ഷണ പട്ടികയിൽ.
എട്ടാംനൂറ്റാണ്ടിനും ഒമ്പതാംനൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെടുത്തിയതെന്ന് കരുതുന്ന ഈ പുരാതന കേന്ദ്രം സംരക്ഷിക്കപ്പെടാത്തതിനാലും കാലാവസ്ഥാവ്യതിയാനംകൊണ്ടും നാശത്തിന്റെ വക്കിലെത്തിയിരുന്നു. കംബോഡിയയിലെ പ്രശസ്തമായ ‘ആങ്കോര്‍വാര്‍ട്ട്’ ക്ഷേത്രസമുച്ചയത്തിലേതിനുതുല്യമാണ് ഇവിടത്തെ ശില്പങ്ങള്‍ എന്നതിനാൽ ‘വടക്കുകിഴക്കിന്റെ ആങ്കോര്‍വാട്ട്’ എന്നറിയപ്പെടുന്നു. പുരാവസ്തുഗവേഷണവകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അതിജീവിച്ചത്.
ശിവൻ കാശിയിലേക്കുള്ള വഴിയിൽ ഇവിടെ വിശ്രമിച്ചു. കൂടെ ഉണ്ടായിരുന്ന 99 99 999 ദൈവങ്ങളും ഇവിടെ രാവിലെ പുറപ്പെടാനുള്ള ശിവ കല്പന കേൾക്കാതെ ഉറങ്ങിപ്പോയി. അങ്ങിനെ ശൈവ ശാപത്താൽ ശിലാ ശില്പങ്ങളായി തീർന്നു എന്നാണ് ഇതിനെ കുറിച്ചുള്ള ഐതിഹ്യം. ഊന കോടി എന്ന വാക്കിൽ കോടിക്ക് ഒന്നു കുറവ് എന്നാണ് അർഥമാക്കുന്നത്.
ഊനകോടീശ്വര കാലഭൈരവ ശില്പത്തിന് 30 അടി ഉയരമുണ്ട്. പാറകളിൽ തന്നെ കൊത്തിയവയും ശിലാശില്പങ്ങളുമാണ്. ദർഗ്ഗയെ കൂടാതെ ഒരു സ്ത്രീ ശിലാശ്പം കൂടി ഇരുവശത്തുമായി ഉണ്ട്.


