ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്‌സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറച്ചു. പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി. ഏതാനും മണിക്കൂറുകൾക്കകം ഇത് വീണ്ടെടുക്കും. മെക്‌സിക്കൻ ദ്വീപായ ഗ്വാഡലൂപ്പിലെ കടലിൽ യുഎസ് നേവിയുടെ കപ്പൽ എത്തിയാവും പേടകം വീണ്ടെടുക്കുക.
നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോൺ. 25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അടുത്ത് എത്തി. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചായിരുന്നു തരിച്ചുള്ള വരവ്. പിന്നെ സുരക്ഷിതമായി ഇറക്കാൻ പേടകത്തെ 32 കിലോമീറ്റർ വേഗതയിലേക്ക് കുറച്ച് ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.
1.4 മില്യൺ മൈലുകൾ 25 ദിവസങ്ങൾക്കകം സഞ്ചരിച്ചാണ് ഓറിയോൺ തിരിച്ചെത്തുന്നത്. 2024 ലാണ് മനുഷ്യരുമായുള്ള ഒറിയോണിൻ്റെ രണ്ടാം യാത്ര ലക്ഷ്യം വെക്കുന്നത്. ഇത് ബഹിരാകാശ ദൌത്യമാവും. അതിന് ശേഷം 2025 ലാവും മനുഷ്യരുമായി ചന്ദ്രനിലേക്കുള്ള യാത്ര. 2027 ഓടെ വീണ്ടും മനുഷ്യരുമായി എത്തും. തുടർന്ന് സ്ഥിരം സ്റ്റേഷൻ ചന്ദ്രനിൽ സ്ഥാപിക്കും.


