വെള്ളത്തിനടിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈല്‍സ് ക്ലൗട്ടിയറും സ്വന്തമാക്കി.നാല് മിനിറ്റും ആറു സെക്കന്റുമാണ് ഇരുവരും പരസ്പരം ചുണ്ടുകൾ കോർത്തത്.
മാലിദ്വീപില്‍ വെച്ചായിരുന്നു വാലൻ്റൈൻ ദിനത്തിൽ ഈ ദീർഘ ചുംബനം . ഇതോടെ 13 വര്‍ഷം മുമ്പുള്ള റെക്കോഡ് ഇരുവരും തകര്‍ത്തു. നേരത്തെ മൂന്നു മിനിറ്റും 24 സെക്കന്റുമായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബന സമയം. 33 ഉം 42 ഉം വയസ്സുളള കപ്പിളാണ്. സമുദ്രത്തെ പ്രയിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ശ്വാസം നിലയ്കക്കുന്ന ചുംബനം.
മൂന്നു വര്‍ഷം മുമ്പാണ് അണ്ടര്‍വാട്ടര്‍ ചുംബനത്തെ കുറിച്ച് ഇവര്‍ ആലോചിക്കുന്നത്. മുങ്ങല്‍ വിദഗ്ധരായ ഇരുവരും പിന്നീട് അതിനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. വളരേയധികം വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഇരുവരും പറയുന്നു.
രാവിലെ 7.30-നാണ് ഇരുവരും പുതിയ റെക്കോഡ് സൃഷ്ടിച്ചത്. അതിന് മുമ്പ് രണ്ടു തവണ റിഹേഴ്സല്‍ ചെയ്തിരുന്നു. എന്നാല്‍ അത് രണ്ട് മിനിറ്റിലും മൂന്ന് മിനിറ്റിലും അവസാനിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും ദക്ഷിണാഫ്രിക്കയിലാണ് താമസം. ഒന്നര വയസുള്ള മകളുണ്ട്. നാല് തവണ ദക്ഷിണാഫ്രിക്കയുടെ ഫ്രീഡൈവ് ചാമ്പ്യനാണ് ബെത്ത് നീലേ. വെള്ളത്തിനടിയില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. രണ്ടു ലക്ഷത്തോളം പേരാണ് ബെത്ത് നീലേയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
https://www.instagram.com/reel/Con1Q9fo64T/?utm_source=ig_web_copy_link ഇൻസ്റ്റഗ്രാമിൽ പങ്കു വെക്കുകയും ചെയ്തു.


