തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരത്തിലുള്ളവരുടെ അടിമയായെന്ന് ഉദ്ധവ് താക്കറെ

കടുത്ത പ്രതിഷേധവും അമർഷവുമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹരാഷ്ട്രയിലെ ഖേദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കെ ബിജെപിയേയും അമിത് ഷായേയും മുൻനിർത്തി കടുത്ത വിമർശനം ചൊരിഞ്ഞി. ‘മുഖ്യമന്ത്രിയാകാന്‍ താന്‍ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടേയും ചെരുപ്പു നക്കിയെന്നാണ് അമിത് ഷാ പറഞ്ഞത്. ഇപ്പോള്‍ ബി.ജെ.പി മേഘാലയില്‍ ചെയ്യുന്നതെന്താണ് ? അധികാരത്തിനു വേണ്ടി കോണ്‍റാഡ് സാങ്മയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ചെരുപ്പു നക്കുകയല്ലേ ?’ അദ്ദേഹം ചോദിച്ചു. ഗോമൂത്രം തളിച്ചാണോ രാജ്യം സ്വാതന്ത്ര്യം നേടിയത് ? സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ ത്യജിച്ചതിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത്.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെയ്ക്ക് നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷനു സാധിച്ചെങ്കിലും ശിവസേനയെ തന്നില്‍നിന്ന് ഒരിക്കലും തട്ടിയെടുക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരത്തിലുള്ളവരുടെ അടിമയാണ്. തന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും തട്ടിയെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ചെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

പട്ടേലിനേയും സുഭാഷ് ചന്ദ്രബോസിനേയും തട്ടിയെടുത്ത ബി.ജെ.പി ഇപ്പോള്‍ തന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാലസഹാബ് താക്കറെയെ തട്ടിയെടുക്കുകയാണെന്നും താക്കറെ പറഞ്ഞു. ശിവസേനയുടെ പേരിലും ബാലസഹാബ് താക്കറെയുടെ ഫോട്ടോ വെച്ചുമല്ലാതെ മോദിയുടെ പേരില്‍ വോട്ടു ചോദിക്കാന്‍ ബി.ജെ.പിയ്ക്കു ധൈര്യമുണ്ടോയെന്നും താക്കറെ ചോദിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...