കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു.അക്കാദമി നേതൃത്വം പിടിക്കാന്‍ ഇത്തവണ സംഘപരിവാർ പാനല്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടു കൂടിയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ചണ്ഡീഗഡിൽ നിന്നുള്ള എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ വൈസ് പ്രസിഡണ്ടായിരുന്നു.
ബി.ജെ.പി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന്‍ പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോല്‍പിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. തിൽ പത്തുപേർ കേന്ദ്ര സർക്കാർ നോമിനികളാണ്. മലയാളികളായ കെ.പി രാമനുണ്ണി, വിജയലക്ഷ്മി എന്നിവർക്കും വോട്ടവകാശമുണ്ട്.
എന്നാൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്അ ക്കാദമി വിശിഷ്ടാംഗമായ സി.രാധാകൃഷ്ണന്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. സംഘപരിവാർ പാനലിലെ കുമദ് ശര്‍മയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയാണ് കുമുദ് ശര്‍മ.
സംഘപരിവാർ നീക്കം ആസൂത്രിതം വൈസ് പ്രസിഡൻ്റ് സ്ഥാനം പിടിച്ചു
മാധവ് കൗശികിനെ പ്രസിഡന്റും എഴുത്തുകാരൻ സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, സംഘ്പരിവാർ അനുകൂലികളുടെ പാനൽ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടത്.
സാധാരണയായി ധാരണ പ്രകാരമാണ് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് പദവികൾ നിശ്ചയിക്കപ്പെടാറ്. ഇത്തവണ സംഘപരിവാർ പാനൽ രംഗത്ത് വന്നതും ഇതേ ലക്ഷ്യം വെച്ചാണ്. വൈസ് പ്രസഡൻ്റ് സ്ഥാനം കൈക്കലാക്കുന്നതിലൂടെ അടുത്ത തവണത്തേക്കുള്ള നീക്കം കൂടിയായാണ് കാണുന്നത്.


