അമിതമായ ക്ഷീണം, പേശി വലിവ്, വിയർപ്പ്, ദാഹം; രോഗാവസ്ഥയിലേക്ക് എത്തരുത്, ഉഷ്ണകാല മുൻ കരുതലുകൾ അറിയണം

അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം പേശിവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ ഉഷ്ണകാല ശരീര ശോഷണത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണിത്.

കുട്ടികൾക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നത് വർധിപ്പിക്കണം, കൃത്രിമ പാനീയങ്ങൾ പരമാവധി ഒഴിവാക്കാം. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോൾ അസ്വസ്ഥത തോന്നിയാൽ പെട്ടെന്ന് തണലിലേക്കു മാറി കാറ്റുകൊള്ളണം. കുടിക്കാനുള്ള വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രം ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയായി കഴുകണം ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

അന്തരീക്ഷ താപനില ഇന്നും കൂടുതലാണ് മിക്കയിടത്തും. ജില്ലകളിലെ ശരാശരിയിൽ കോട്ടയത്താണ് കൂടുതല്‍ ചൂട്. 36.5 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത്. തൃശൂര്‍ ജില്ലയിലെ വെള്ളാണിക്കരയും, കോഴിക്കോട് സിറ്റിയും തൊട്ടുപിന്നിലുണ്ട്. 36.4 ഡിഗ്രി സെല്‍ഷ്യസാണ് രണ്ടിടത്തും. മറ്റിടങ്ങളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കഴിഞ്ഞ ദിവസം 40 ന് മുകളിലായിരുന്നു രണ്ട് ജില്ലകള്‍. താരതമ്യേന ഇന്ന് നേരിയ ആശ്വാസമാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുകയാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ച ക്യാമ്പയിന് തുടക്കമായിട്ടുണ്ട്. എല്ലായിടങ്ങളിലും തണ്ണീര്‍പന്തല്‍ ആരംഭിക്കും

മുൻകരുതലുകൾ

  • ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
  • ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം.
  • സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേക്ക്‌ മാറണം. ഉഷ്ണം മാറുന്നില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലോടാം.
  • കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
  • വെയിലത്ത് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലിസമയം ക്രമീകരിക്കണം.
  • ചൂടുകൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്.
  • വെയിലത്ത് കാറുകളിലും ഇതരവാഹനങ്ങളിലും കുട്ടികളെ ഇരുത്തരുത്.
  • വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം.
  • പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുറയ്ക്കാം.
  • യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം.
  • അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പ്രഥമശൂശ്രൂഷ നൽകി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.
  • എലിപ്പനി പ്രതിരോധിക്കാം
  • ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളിലും വെള്ളക്കെട്ടിലും മറ്റുമിറങ്ങുമ്പോൾ എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുളത്തിൽ ഇറങ്ങുന്നവർ വെള്ളത്തിൽ ഇറങ്ങുന്നതിനു ഒരു ദിവസം മുമ്പ് എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം.
  • സൂര്യാഘാതം
  • അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടും. ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.
  • ലക്ഷണങ്ങൾ
  • വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
  • സൂര്യതാപം
  • സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്.
  • ലക്ഷണങ്ങൾ
  • ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...