റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ധീരത കൈവിടാതെ അഭിമാനം ഉയർത്തിപ്പിടിച്ച് ഗുസ്തി താരങ്ങള്‍. ഡല്‍ഹി പോലീസില്‍ വിശ്വാസമില്ലെന്ന് അവർ തുറന്നടിച്ചു. വർഷങ്ങളായി വനിതാ താരങ്ങളെ ശാരീരികമായി ചൂഷണം ചെയ്യുന്നതായി വിവരങ്ങൾ പുറത്ത് വന്നിട്ടും ബി ജെ പി എം പി കൂടിയായ ബ്രിജ്ഭൂഷണെതിരെ നടപടി എടുക്കാൻ ഡൽഹി പൊലീസ് ഭയന്നിരുന്നു.
പ്രശ്നം ദേശീയ ശ്രദ്ധയിൽ വീണ്ടും എത്തിയതോടെ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് സൂപ്രീം കോടതിയെ അറിയിച്ചുണ്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല മറിച്ച് ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാണ് സമരം നടത്തുന്നതെന്നാണ് താരങ്ങള്‍ നിലപാട് വെച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലാണ് താരങ്ങള്‍ സമരം നടത്തുന്നത്.
ഇന്ന് വൈകുന്നേരത്തിനകം ബ്രിജ്ഭൂഷണനിനെതിരേ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2014 മുതലുള്ള പാരാതികൾ ഉയർന്നിട്ടും പ്രതിഷേധകരെ തേജോവധം ചെയ്യുന്ന നിലപാടാണ് അധികാരികൾ എടുത്തിരുന്നത്.


