വിരമിച്ച ശേഷം സുപ്രീം കോടതി ജഡ്ജിമാർക്ക് ഉന്നത പദവികൾ; നിര വർധിക്കുന്നു

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച 28 ജഡ്ജിമാരിൽ ആറുപേരും പിന്നീട് വിവിധ പദവികൾ സ്വീകരിച്ചു. നിയമരംഗത്തെ വാർത്താവെബ്‌സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തതാണ് കണക്കുകൾ. വിരമിച്ച ജഡ്ജിമാർ സർക്കാർപദവികൾ സ്വീകരിക്കുന്നതിനെ ജനാധിപത്യ സ്നേഹികൾ എക്കാലത്തും എതിർത്തിരുന്നു. കഴിഞ്ഞ അഞ്ചുവർഷം സുപ്രീംകോടതിയിൽനിന്ന് വിരമിച്ചവരിൽ 21 ശതമാനവും ഭരണഘടനാപദവികളോ സ്റ്റാറ്റ്യൂട്ടറി ചുമതലകളോ സ്വീകരിച്ചു.

ജനാധപത്യത്തെ ദുർബലപ്പെടുത്തുകയും ഭരണകൂട താത്പര്യങ്ങളെ ഒളിച്ചു കടത്തുകയും ചെയ്യും എന്ന നിലയ്ക്കാണ് ഈ പ്രലോഭനത്തെ നിശിതമായി വിമർശിച്ചിരുന്നത്. എന്നാൽ വിരുദ്ധ താത്പര്യങ്ങളാണ് പുലരുന്നത് എന്ന് കണക്കുകൾ കാണിക്കുന്നു. ഇതിൽ നിർണ്ണായക വിധിന്യായങ്ങൾ പുറപ്പെടുവിച്ചവർ വരെ ഉൾപ്പെടുന്നു.

2018 ജൂലായ് ആറിന് വിരമിച്ച ജസ്റ്റിസ് എ.കെ. ഗോയൽ അന്നുതന്നെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധ്യക്ഷനായി നിയമിതനായിരുന്നു. 2020 സെപ്റ്റംബർ രണ്ടിന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര അടുത്തവർഷം ജൂൺ രണ്ടിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി അവരോധിക്കപ്പെട്ടു.

ജസ്റ്റിസ് അശോക് ഭൂഷൺ 2021 ജൂലായ് നാലിന് വിരമിച്ച് നാല് മാസത്തിനുശേഷം നവംബർ എട്ടിന് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ അധ്യക്ഷനായി. 2022 ഒക്ടോബർ 16-ന് വിരമിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത രണ്ടുമാസത്തിനുശേഷം ഡിസംബർ 22-ന് ന്യൂഡൽഹി അന്താരാഷ്ട്ര ആർബിട്രേഷൻ കേന്ദ്രത്തിന്റെ അധ്യക്ഷനായി. 2023 ജനുവരി നാലിന് വിരമിച്ച ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അടുത്തമാസം 12-ന് ആന്ധ്രാപ്രദേശ് ഗവർണറായി.

2019 നവംബർ 17-ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വൈകാതെ രാജ്യസഭയിലെത്തി. 2020 മാർച്ച് 19-നാണ് ഗൊഗോയ് രാജ്യസഭാംഗമായത്. ജസ്റ്റിസ് ഗൊഗോയിയുടെ രാജ്യസഭാംഗത്വം ഏറെ ചർച്ചയായിരുന്നു. അതേസമയം, പദവി സ്വീകരിച്ചതിനെ ന്യായീകരിക്കുകയാണ് ജസ്റ്റിസ് ഗൊഗോയ് ചെയ്തത്. ജഡ്ജിയായിരിക്കെ ശരിയായ രീതിയിലാണ് ജോലി നിർവഹിച്ചതെങ്കിൽ വിരമിച്ചശേഷം പദവികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ന്യായീകരണം.

ജഡ്ജിമാർക്ക് വിരമിച്ചശേഷം പദവി ഏറ്റെടുക്കാമോ എന്നതുസംബന്ധിച്ച് പ്രത്യേക ചട്ടങ്ങളൊന്നും നിലവിലില്ല. അതേസമയം, വിരമിച്ചശേഷം സർക്കാരിൽനിന്ന് പദവി സ്വീകരിക്കരുതെന്നാണ് നിയമജ്ഞൻ എം.സി. സെതൽവാദ് അധ്യക്ഷനായ 14-ാം നിയമകമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജെ. ചെലമേശ്വർ, ജെ.എസ്. ഖേഹർ, ആർ.എം. ലോധ, എസ്.എച്ച്. കപാഡിയ തുടങ്ങിയവർ പദവികൾ സ്വീകരിക്കുന്നതിന് എതിരായിരുന്നു.

ഭരണകൂടത്തിൻ്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഒപ്പം നിന്നു എന്നതാണ് ഇവരിൽ പലരും പ്രിയപ്പെട്ടവരായി മാറുന്നത്. ഇതിനെതിരായ നൈതിക കരുതലാണ് പദവികൾ സ്വീകരിക്കാതിരിക്കുക എന്ന പക്ഷത്ത് ഉയർത്തിപ്പിടിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...