പ്ലസ് വൺ സെക്കൻ്റ് അലോട്മെൻ്റ് തിങ്കളാഴ്ച പുറത്തിറക്കിയേക്കും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാത്ത 86,045 പേർക്കുകൂടി രണ്ടാം അലോട്‌മെന്റിൽ ഇടംലഭിക്കും.
ആദ്യ അലോട്‌മെൻ്റ് ലഭിച്ചവരിൽ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 പേർ അഡ്മിഷൻ എടുത്തു. ഇതിൽ 1,21,049 പേരാണ് ഫീസടച്ച് സ്ഥിര പ്രവേശനം നേടിയത്. 94,721 പേർ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനമാണ് വാങ്ങിച്ചത്.
23,740 അപേക്ഷകർ അലോട്‌മെൻ്റ് ലഭിച്ചിട്ടും ചേരാത്തവരായി ഉണ്ട്. തുടർ അലോട്‌മെന്റുകളിൽ ഇവരെ പരിഗണിക്കില്ല. ഈ സീറ്റുകളും തുടന്നുള്ളവർക്ക് ലഭിക്കും.
ആദ്യ അലോട്‌മെൻ്റി സംവരണവിഭാഗങ്ങളിലെ 62,305 സീറ്റ് ബാക്കി വന്നു. അലോട്‌മെന്റ് ലഭിച്ചിട്ടും ചേരാത്തവരുടെ സീറ്റും കൂടി ചേർക്കുമ്പോഴാണ് അടുത്ത അലോട്മെൻ്റിൽ 86,045 പേർക്കുകൂടി അവസരം ലഭിക്കുക.
താത്കാലിക പ്രവേശനം നേടിയവരെയുംകൂടി പരിഗണിച്ചാണ് അടുത്ത അലോട്‌മെന്റ് നടത്തുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചേക്കും.
സ്പോർട്സ് ക്വാട്ട അലോട്‌മെന്റ് ലഭിച്ചവരിൽ 2,351 പേർ സ്ഥിരംപ്രവേശനം നേടിയപ്പോൾ 1,420 കുട്ടികൾ താത്കാലികമായാണു ചേർന്നത്. അലോട്‌മെന്റ് ലഭിച്ചിട്ടും 1,051 പേർ ചേർന്നില്ല.
4,60,147 അപേക്ഷകളാണ് പ്ലസ്‌വൺ പ്രവേശനത്തിനായി ലഭിച്ചത്. മെറിറ്റ് സീറ്റ് 3,03,409 ആണ്. അപേക്ഷിച്ചവർക്ക് എല്ലാം സീറ്റ് ലഭിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ പലർക്കും ഇഷ്ടപ്പെട്ട സ്കൂളും വിഷയവും ലഭിക്കില്ല. മലബാറിലാവും ഈ പ്രശ്നം കൂടുതലും.


