വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വെല്ലുവിളികൾ ലഘൂകരിക്കാൻ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുക്കം തുടങ്ങി. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനാ ചർച്ച ഉയരുന്നത്. ജൂലൈ 3 തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് യോഗം നടക്കും.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ ഇപ്പോഴും പ്രചാരണത്തിലുണ്ട്. മുൻ രാജ്യസഭാ എംപിയായിരുന്നു സുരേഷ് ഗോപി. പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇ.ശ്രീധരൻ എന്നിവരെ കൊണ്ട് പാർട്ടിക്ക് വലിയ ഗുണം ഉണ്ടായോ എന്ന ചർച്ച നടക്കുന്നതിനിടയിലും ഇരുവരുടെയും പേരുകൾ കാമ്പയിൻ ചെയ്യുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ ബിജെപിയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം.


