ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ആദ്യ ശുപാർശ അവതരിപ്പിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കി. ഉത്തരാഖണ്ഡ് മാതൃകയായിരിക്കും ഏക സിവില്‍ കോഡ് നടപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ പൊതുവായി പിന്തുടരുക എന്നാണ് സൂചന.
ബഹുഭാര്യാത്വം നിരോധിക്കുക, രക്ഷിതാക്കൾ തർക്കത്തിലായാണ കുട്ടികളുടെ ചുമതല മുത്തശ്ശനും മുത്തശ്ശിക്കും നൽകുക തുടങ്ങി പഴയ ആചാര വ്യവസ്ഥയുടെ സംരക്ഷണവും ശുപാർശയിലുണ്ട്.
റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് ശുപാര്‍ശകള്‍ തയ്യാറാക്കിയത്. 2022-ലാണ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ചത്. കരട് റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാനസര്‍ക്കാര്‍ അത് മന്ത്രിസഭായോഗത്തില്‍ പാസാക്കിയശേഷം നിയമസഭയില്‍ വെക്കും.
കരട് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍
- പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തി ഏകീകരിക്കണം
- വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്യണം. വിവാഹം രജിസ്റ്റര്‍ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. പഞ്ചായത്ത്തലത്തിലായിരിക്കണം രജിസ്റ്റര്‍ചെയ്യേണ്ടത്
- വിവാഹമോചനത്തിന് ഭാര്യക്കും ഭര്‍ത്താവിനും തുല്യനില ഉറപ്പുവരുത്തണം
- ബഹുഭാര്യാത്വം നിരോധിക്കണം
- സ്വത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം നല്‍കണം
- ആവശ്യമെങ്കില്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ അംഗീകരിക്കാം. രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കണം
- അനാഥക്കുട്ടികളുടെ കാര്യത്തില്‍ രക്ഷാകര്‍ത്തൃത്വത്തിനുള്ള നടപടികള്‍ സുഗമമാക്കണം
- ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തര്‍ക്കമോ വഴക്കോ ഉണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണച്ചുമതല മുത്തശ്ശനും മുത്തശ്ശിക്കും നല്‍കണം
- മതം, ജാതി എന്നിവ കണക്കാക്കാതെ എല്ലാവര്‍ക്കും ദത്തെടുക്കാന്‍ അവകാശം നല്‍കണം


