Friday, February 20, 2026

അട്ടിമറിച്ച് അൽക്കാരസ്, വിംബിൾഡൺ സിംഗിൾസിൽ ജോക്കോവിച്ച് കീഴടങ്ങി

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസിന്. റെക്കോഡോടെ വിജയം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിന് പിഴച്ചു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ ജയം. സ്കോർ: 1-6, 7-6, 6-1, 3-6, 6-4.

ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയശേഷമാണ് ജോക്കോവിച്ച് മത്സരം അടിയറവച്ചത്. രണ്ടാം സെറ്റും മൂന്നാം സെറ്റും അൽക്കാരസ് പിടിച്ചെടുത്തു. നാലാം സെറ്റ് സ്വന്തമാക്കി ജോക്കോ ജീവൻ കാത്തു. നിർണായകമായ അഞ്ചാം സെറ്റിൽ ജോക്കോയുടെ പ്രതീക്ഷകൾ തകർത്ത് അൽക്കാരസ് കിരീടത്തിൽ മുത്തമിട്ടു. ഇതോടെ 24-ാം ഗ്രാൻസ്ളാം കിരീടമെന്ന ജോക്കോയുടെ സ്വപ്നവും ബാക്കിയായി. ജോക്കോയുടെ 35-ാം ഗ്രാന്‍സ്‌ളാം ഫൈനലായിരുന്നു ഇത്.

ആദ്യം കീഴടങ്ങി, പിന്നെ പൊരുതി കയറി

ജോക്കോവിച്ചിന്റെ ആധിപത്യം കണ്ട സെറ്റില്‍ സ്പാനിഷ് യുവതാരം നിഷ്പ്രഭനായി. 6-1 നാണ് ജോക്കോ ആദ്യ സെറ്റ് സ്വന്തമാക്കിയത്. ജോക്കോ അനായാസം കിരീടം നേടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ അല്‍ക്കാരസ് കടുത്ത പോരാട്ടം കാഴ്ചവെച്ചു. ജോക്കോയ്ക്ക് മുന്നില്‍ പതറാതെ റാക്കറ്റേന്തിയ സ്പാനിഷ് താരം സെറ്റ് 6-6 ലെത്തിച്ചു. അതോടെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലും വാശിയേറിയ പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ 8-6 ന് ടൈബ്രേക്കറില്‍ വിജയിച്ച് അല്‍ക്കാരസ് മത്സരത്തിലേക്ക് തിരിച്ചുവന്നു.

മൂന്നാം സെറ്റിലും അല്‍ക്കാരസ് കരുത്തോടെ റാക്കറ്റേന്തി. അതോടെ സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ സൂപ്പര്‍താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 6-1 എന്ന സ്‌കോറിന് തിരിച്ചടിച്ച് അല്‍ക്കാരസ് മത്സരത്തില്‍ മുന്നിട്ടുനിന്നു. എന്നാല്‍ ജോക്കോ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. നാലാം സെറ്റില്‍ പരിചയസമ്പത്തോടെ റാക്കറ്റേന്തിയ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. കലാശപ്പോര് അവസാനസെറ്റിലേക്ക് നീണ്ടു. 6-4 നാണ് അവസാനസെറ്റ് അൽക്കാരസ് സ്വന്തമാക്കിയത്.

ഓഹ്…. ഇത് ചരിത്രം

അടുത്ത കാലത്ത് കണ്ട ഉജ്വലമായ ടെന്നീസ് മാച്ചായിരുന്നു. കണിശമായ നെറ്റ് ഡ്രോപ്സ്, മാരകമായ ക്രോസ് കോർട്ട് റിട്ടേൺസ്, ഉഗ്രൻ എയ്സുകൾ, മികച്ച ബാക്ക് ഷോട്ട്സ് .

അൽകാരിസ് എന്ന ഇരുപതുകാരൻ ലോക ടെന്നീസ് ചരിത്രത്തിലെ വലിയ പ്രതിഭകളിലൊരാളായ , 36 വയസുള്ള ജോക്കോവിച്ചിനെ നേരിട്ടത് പതർച്ചയില്ലാതെയാണ്.

2013-ലാണ് അവസാനം വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ജോക്കോ തോറ്റത്. ആൻഡി മുറേയോട്.

10 വർഷത്തിനിടയിൽ ഫൈനലിൽ എത്തിയ എല്ലാ മാച്ചും ജോക്കോ ജയിച്ചു. മൂന്ന് തവണ ജോക്കോ തോൽപ്പിച്ചത് സാക്ഷാൽ റോജർ ഫെഡററെയാണ്. എന്നിട്ടും 24 ആം കിരീടം തട്ടിതെറിപ്പിക്കപ്പെട്ടു

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...