രണ്ടു മാസമായി ഈ കുറവ് കാണിക്കുന്നു. കോഴിക്കോടും വയനാട്ടിലും 46 ശതമാനം കുറവാണ് കാണിക്കുന്നത്. കോട്ടയത്ത് 38 ശതമാനം കുറവ് കാണിക്കുമ്പോൾ ഇടുക്കിയിൽ പകുതിയായി കുറഞ്ഞു.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർക്കോട്, ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. കേരളത്തിൽ ജൂണിൽ 1244.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടത് 846.8 മി.മിയാണ് പെയ്ത് ഇറങ്ങിയത്.
പാലക്കാടും തൃശ്ശൂരുമായി 37 ശതമാനത്തിൻ്റെ കുറവാണ്. മലപ്പുറത്ത് 32 ശതമാനം കുറവാണ് പെയ്തത്. മാത്രമല്ല കേരളത്തിൽ ഇനി കനത്ത മഴയ്ക്ക് അടുത്തൊന്നും സാധ്യതയും ഇല്ലെന്നാണ് നിരീക്ഷണം. അതായത് കുറവ് പരിഹരിക്കാനുള്ള മഴയൊന്നും കരുതി വെച്ചിട്ടില്ല.


