ആലുവയിൽ തട്ടിക്കൊണ്ടു പോയി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യ മന്ത്രി വീണാ ജോർജ് കുട്ടിയുടെ വീട്ടിലെത്തി. എറണാകുളം ജില്ലാ കളക്ടറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
അന്ത്യ കർമ്മങ്ങൾ ചെയ്യാൻ സന്നദ്ധമായി ആരുമില്ല, ഒടുവിൽ പൊതു പ്രവർത്തകൻ എത്തി
ക്യാൻസർ രോഗികള്‍ക്കായി സ്വന്തം ഓട്ടോറിക്ഷയിൽ യാത്രാ സൗകര്യമൊരുക്കുന്ന ത്യശൂർ സ്വദേശി രേവന്താണ് ആലുവയിലെ അഞ്ച് വയസുകാരിക്ക് പൂജാ കർമങ്ങൾ ചെയ്തത്. അന്ത്യകർമങ്ങള്‍ ചെയ്യാൻ പൂജാരിമാരെ കിട്ടാതെ വന്നതോടെ രേവന്ത് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ആ കുട്ടിയുടെ അച്ഛനാണ് പൂജ ചെയ്യാൻ ആവശ്യപ്പെട്ടത്. അതിനായി പൂജാരിമാരെ അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയിരുന്നില്ല. അപ്പോൾ അറിയാവുന്ന രീതിയിൽ താൻ തന്നെ പൂജാകർമങ്ങൾ ചെയ്യുകയായിരുന്നുവെന്ന് രേവന്ത് പറഞ്ഞു. മുൻപും ഇതുപോലെ മറ്റൊരാൾക്ക് അന്ത്യകർമം ചെയ്തിട്ടുണ്ട്. ആ കുഞ്ഞിന്റെ ആത്മാവിന് വേണ്ടിയാണ് താനത് ചെയ്തതെന്നും രേവന്ത് പറയുന്നു.


