Sunday, February 22, 2026

ഗ്യാൻവാപി മസ്ജിദ് എന്ന് പറയരുത്, അങ്ങിനെയെങ്കിൽ അവിടെ തൃശൂലം എങ്ങിനെ വന്നു – യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് സംഭവിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ജ്യോതിര്‍ലിംഗവും വിഗ്രഹങ്ങളും അവിടെയുണ്ട്. ചരിത്രപരമായ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഈ തെറ്റിന് പരിഹാരം കാണുന്നതിനായി മുസ്ലീം ഭാഗത്തുനിന്ന് ഒരു നിര്‍ദേശം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരായ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് യു.പി. മുഖ്യമന്ത്രിയുടെ മുൻകൂർ പ്രസ്താവന.

ഗ്യാന്‍വാപിയെ മസ്ജിദ് എന്ന് വിളിക്കുന്നത് വിവാദത്തിനും തര്‍ക്കത്തിനും ഇടയാക്കുമെന്നും യോഗി ആദിത്യനാഥ് ആവകാശപ്പെട്ടു. അത് മസ്ജിദാണെങ്കില്‍ ത്രിശൂലം എങ്ങനെ വന്നുവെന്ന് ആളുകള്‍ ചിന്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...