Monday, August 18, 2025

മാപ്പ് പറയാൻ തയാറല്ല, നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയാൻ തയാറല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി.

താന്‍ കുറ്റക്കാരനല്ല. ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ല. മാപ്പു പറയണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു – രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മോദി പരാമർശത്തിൻ്റെ പേരിൽ എടുത്ത കേസിലെ രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്‌സഭയുടെ നിലവിലെ സമ്മേളനത്തിലും തുടര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും രാഹുല്‍ കോടതി മുൻപാകെ അഭ്യർഥിച്ചു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരായ പരാതിക്കാരൻ ഉന്നയിച്ചത്. ഇത് കേസെടുക്കുന്നതിലും തുടർന്ന് എം.പി.സ്ഥാനം നഷ്ടമാകുന്നതിലും കലാശിച്ചു. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാണിച്ച് ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ. പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

മാപ്പ് പറയാന്‍ വിസമ്മതിച്ചെന്ന ഒറ്റക്കാരണത്താലാണ് പൂര്‍ണേഷ് മോദി തന്നെ വിശേഷിപ്പിക്കാന്‍ ‘ധിക്കാരി’ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....