മണിപ്പൂരിൽ സൈനിക സുരക്ഷാ സോൺ കടന്നെത്തിയ കലാപകാരികൾ മൂന്നു ഗ്രാമീണരെ വെടിവെച്ച് കൊന്നു

മണിപ്പൂർ ബിഷ്ണുപുരിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ കത്തെ പ്രദേശത്തിന് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അക്രമം. തോക്കിനിരയായ രണ്ടു പേർ അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയും കൊല്ലപ്പെട്ടു.

കേന്ദ്രസേനയുടെ ഉൾപ്പടെ കാവലേർപ്പെടുത്തിയ അതീവ സുരക്ഷാമേഖലയിലൂടെയാണ് അക്രമികളെത്തിയത്. ബഫർ സോൺ പ്രഖ്യാപിച്ചത് മുറിച്ചു കടന്നാണ് ആയുധങ്ങളുമായി ഗ്രാമത്തിലേക്ക് കടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്നവർക്ക് നേരെയാണ് വെടിയുതിർത്തത്. വാളുപയോഗിച്ച് വെട്ടിമുറിവേൽപ്പിക്കുകയും ചെയ്തു. കുകികളും കേന്ദ്രസേനയുമായി ഏറ്റുമുട്ടലിന് തുർച്ചയായി നിരവധി കുകി വിഭാഗക്കാരുടെ വീടുകള്‍ കത്തിച്ചു. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവുകള്‍ പിൻവലിച്ചിരിക്കയാണ്.

കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിനെതിരെ കാങ്‌വായി ഫൗഗാക്‌ചോ പ്രദേശങ്ങളില്‍ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. 35 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. 60 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇഫാലിലെ മോർച്ചറിയിൽ കിടക്കുകയാണ്. ഇവ തിരിച്ചറിയാനുള്ള സംവിധാനം പോലും ഉണ്ടായില്ലെന്ന് ഇൻഡിജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം പരാതിപ്പെട്ടു. പ്രതിഷേധകർക്കാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...