Friday, February 20, 2026

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രഞ്ജിത്തിന് എതിരായ വിനയൻ്റെ വെളിപ്പെടുത്തലിന് തുടർച്ചയായി നൽകിയ കേസ് ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിലെ ഇടപെടലുകൾ ചൂണ്ടികാട്ടി സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മാതാവ് പരാതിപ്പെട്ടിട്ടില്ല എന്നതും കോടതി ചൂണ്ടികാട്ടി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശിവെച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി.

പുരസ്‌കാര നിര്‍ണയത്തിലെ സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നും ആയിരുന്നു പരാതി.

പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകന്‍ വിനയനാണ് ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. ജൂറി അംഗങ്ങളായ ജന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു. തുടർന്നാണ് ലിജീഷ് ഹര്‍ജിയുമായി കോടതി മുൻപാകെ എത്തിയത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...