താനൂർ ബോട്ടപകടത്തിന് പിന്നാലെ തുറമുഖമന്ത്രിയുടെ ഓഫിസിലെ ഇടപെടൽ സംബന്ധിച്ച് തുറന്നു പറഞ്ഞ മാരിടൈം സിഇഒയുടെ കസേര തെറിച്ചു. സിഇഒ സ്ഥാനത്ത് നിന്ന് ടിപി സലിംകുമാറിനെയാണ് മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനാണ് പകരം ചുമതല.
അറ്റലാന്റിക് ബോട്ടിന്റെ രജിസ്ട്രേഷൻ അപേക്ഷ പരിഗണിക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത് ഇടപെട്ടുവെന്നായിരുന്നു അന്ന് സിഇഒ വെളിപ്പെടുത്തിയത്. വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മറ്റുമായിരുന്നു അൻവർ സാദത്തിന്റെ ആവശ്യം. എന്നാൽ നിയമപരമായി തന്നെ ഇത് നടക്കുന്ന കാര്യമായിരുന്നു. ആവശ്യം പരിഗണച്ചല്ല അല്ലാതെ നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങി ഇത് ചെയ്തിരുന്നുവെന്നാണ് അന്ന് മൊഴിയിൽ നൽകിയത്.
താനൂർ ബോട്ടപകടത്തിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതിൽ ആക്ഷേപം ഉയർന്നിരുന്നു.