ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. മന്ത്രി കൗശൽ കിശോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് സംഭവം. വിനയ് ശ്രീവാസ്തവ എന്ന യുവാവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ റിവോൾവറും തൊട്ടടുത്ത് കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 4.15-ഓടെയായിരുന്നു സംഭവം.
കേന്ദ്രമന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ.

ആ സമയം മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല’ എന്ന് മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ മകൻ അറിഞ്ഞു കൊണ്ടുള്ള കൊലപാതകമാണെന്ന് വിനയ് ശ്രീവാസ്തവയുടെ സഹോദരൻ പ്രതികരിച്ചു.
പോലീസ് കണ്ടെടുത്ത റിവോൾവർ മകന്റേതാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിയുടെ വീട്ടിൽ രാത്രി ആറു പേർ ചേർന്ന് പാർട്ടി നടത്തിയിരുന്നു. ഇതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

മന്ത്രി കൌശൽ കിഷോർ


