പശ്ചിമഘട്ട ഏറ്റുമുട്ടലിൽ എട്ട് മനുഷ്യരെ വെടിവെച്ചിട്ടത് 300 കോടി രൂപ കിട്ടാൻ വേണ്ടിയെന്ന് ഗ്രോ വാസു. ചെഗുവേരയുടെ കൊടി ഉയർത്തിപിടിക്കുന്ന പിണറായി സർക്കാരാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജയിൽമോചിതനായതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ. എട്ട് മനുഷ്യരെ കാട്ടുമുയലുകളെ വെടിവെക്കുന്നപോലെയാണ് കൊലപ്പെടുത്തിയത്. പണത്തിന് വേണ്ടിയാണ് ഇത് ചെയ്തത്. അവരെ കൊല്ലാനെന്ന ഉദ്ദേശത്തോടെ നെഞ്ചിന് തന്നെ വെടിവെച്ചു. ഇവരാണ് കമ്യൂണിസ്റ്റുകാരെന്ന് പറയുന്നത്.
ജുഡിഷ്യൽ അന്വേഷണം വേണം, കൊലപാതകികളെ ശിക്ഷിക്കണം
കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിലെ കൊലയാളികളെ ശിക്ഷിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് തനിക്കുള്ളതന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദിനേതാക്കളുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്ന കേസിൽ ബുധനാഴ്ചയാണ് ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടത്. 2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം. 94-കാരനായ ഗ്രോവാസു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്


