Sunday, August 17, 2025

വനിതാ സംവരണബിൽ രാഷ്ട്രപതി ഒപ്പു വെച്ചു, ഉപാധിവെച്ച് അനിശ്ചിതത്വത്തിലാക്കി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക്‌ മൂന്നിലൊന്ന്‌ സീറ്റ്‌ സംവരണം ചെയ്യുന്ന  128 -ാം ഭരണഘടനാ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പിട്ടു. ഇതോടെ ബിൽ നിയമമായെങ്കിലും  വനിതസംവരണം എപ്പോൾ നടപ്പാകുമെന്നതിൽ അനിശ്‌ചിതത്വമാണ്‌. മണ്ഡല പുനർനിർണയം കൂടി പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരൂ എന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചതാണ്‌ ഇതിനു കാരണം.

സെൻസസ്‌ കണക്കിന്റെ അടിസ്ഥാനത്തിലാണ്‌ മണ്ഡല പുനർനിർണയം നടക്കേണ്ടത്‌. കോവിഡിന്റെ പേരിൽ 2021ലെ സെൻസസ്‌ നീട്ടിയതോടെ  ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്‌. 2024ൽ പുതിയ സർക്കാർ വന്നശേഷം സെൻസസ്‌ നടപടികൾ പുനരാരംഭിച്ചാലും പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ വർഷം വേണം. തുടർന്ന്‌ മണ്ഡല പുനർനിർണയവും  വർഷങ്ങൾ വേണ്ടിവരുന്ന പ്രക്രിയയാണ്‌. 2029നും അപ്പുത്തേയ്‌ക്ക്‌ വനിതസംവരണം നീണ്ടുപോകും.

2034 വരെ നീണ്ടുപോയേക്കാമെന്നാണ് കോൺഗ്രസ് ആരോപണം. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ഛത്തീസ്‌ഗഢിൽ ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....