സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ സവര്‍ക്കര്‍ക്കെതിരേ തുറന്നടിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിക്കാരനായ പാണ്ഡെ നേരത്തെ എ.സി.ജെ.എം. കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സവര്‍ക്കര്‍ക്കെതിരേ രാഹുല്‍ ഗാന്ധി പല വേദികളില്‍വെച്ച് തുറന്നടിച്ചിരുന്നു. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങി തുടങ്ങിയ കാര്യങ്ങൾ തുറന്നു കാട്ടിയായിരുന്നു പ്രസംഗം. പലയിടങ്ങളില്‍ രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.