Monday, August 18, 2025

ഇറാനിലെ ജയിലിൽ കഴിയുന്ന നര്‍ഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം . ഇറാനിലെ വനിതകൾക്ക് എതിരായ അടിച്ചമർത്തലുകൾക്കും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായും പോരാട്ടം തുടരുന്നത് പരിഗണിച്ചാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പത്രസ്വാതന്ത്ര്യ സമ്മാനം നര്‍ഗീസ് മൊഹമ്മദിക്കായിരുന്നു ലഭിച്ചത്. നിലൂഫര്‍ ഹമീദി, ഇലാഹി മുഹമ്മദി എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍ പുരസ്കാരം പങ്കിട്ടത്. ഇപ്പോൾ നൊബിലിൻ്റെ അംഗീകാരവും തേടിയെത്തി.

ലോക പുരസ്കാരം ജയിലഴികൾക്ക് അകത്തേക്ക്

ഇറാൻ ഭരണകൂടം നർഗീസ് മൊഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 31 വര്‍ഷത്തോളം ജയില്‍ വാസം വിധിക്കപ്പെട്ടു. ഇപ്പോഴും നര്‍ഗീസ് മൊഹമ്മദി ജയിലിലാണ്.

ഭൗതികശാസ്ത്രം പഠിച്ച നര്‍ഗീസ് മൊഹമ്മദി, എഞ്ചിനീയറായിരുന്നു. പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളില്‍ കോളങ്ങള്‍ എഴുതി. 2003-ല്‍ നൊബേല്‍ സമാധാനപുരസ്‌കാരം ലഭിച്ച ആദ്യ ഇറാനിയൻ വനിത ഷിറിന്‍ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്ററിന്റെ ഭാഗമായാണ് പൊതു രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

ജയിലിനകത്തും തളരാത്ത മനുഷ്യാവകാശ വീര്യം

തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് 2011- ല്‍ ആണ് ആദ്യമായി നര്‍ഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2015-ല്‍ വീണ്ടും അവര്‍ തടവിലാക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍, രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു.

നര്‍ഗീസ് മൊഹമ്മദിക്ക് സമാധാനപുരസ്‌കാരം നല്‍കുന്നതിലൂടെ ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അവർ നടത്തിയ പോരാട്ടത്തെ ആദരിക്കുകയാണെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു.

ഇറാനിയൻ മതപ്പോലീസ് കൊലപ്പെടുത്തിയ മാഷ അമിനിയുടെ മരണത്തെ തുടർന്ന് നർഗ്ഗീസ് മൊഹമ്മദിയുടെ വാക്കുകൾ “The more of us they lock up, the stronger we become.” എന്നായിരുന്നു.

GK Part

ബെലാറൂസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഏല്‍സ് ബിയാലിയാറ്റ്‌സ്‌കിയും റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, യുക്രെയ്‌നിലെ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുമായിരുന്നു കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. കഴിഞ്ഞവര്‍ഷം 10 മില്യണ്‍ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....