Friday, February 20, 2026

ഹമാസ് ഇസ്രയേൽ വിദ്വേഷം, അമേരിക്കയിൽ ആറ് വയസുകാരനെ കുത്തിക്കൊന്നു, 71 കാരൻ അറസ്റ്റിൽ

യുഎസിൽ ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ കലിമൂത്ത 71കാരൻ പലസ്തീൻ വംശജനായ ആറ് വയസ്സുള്ള കുട്ടിയെ കുത്തിക്കൊന്നു. 26 തവണ മാരകമായി കുത്തി കീറി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ 32 കാരിയായ അമ്മയെ ഗുരുതരമായി കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു.ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് തുടർച്ചയായുള്ള വിദ്വേഷമാണെന്നാണ് അധികൃതർ അറിയിച്ചത്.

71 കാരനായ ജോസഫ് സൂബയാണ് വിദ്വേഷ കൊലയും ആക്രമണവും നടത്തിയത്. ആക്രമണത്തിൽ യുവതിക്കും കൊല്ലപ്പെട്ട ആറ്‌ വസ്സുകാരനും നെഞ്ചിലുൾപ്പടെ പലയിടത്തായി കുത്തേറ്റിരുന്നു. ശനിയാഴ്ച ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിലാണ് സംഭവം.

” ക്രൂരമായ ആക്രമണത്തിൽ ഇരയായ രണ്ടുപേരും മുസ്ലീം ആയതിനാലും ഹമാസിനോടുള്ള പ്രതികാരം എന്നോണമാണ് പ്രതി ഇത്തരമൊരു ആക്രമണം ലക്ഷ്യമിട്ടതെന്നുമാണ് പൊലീസ് റിപ്പോർട്ട്. പ്രതിയെക്കുറിച്ചുള്ള വിവരവും ആക്രമണത്തിനു പിന്നിലെ ലക്ഷ്യവും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ വാടകയ്ക്ക് കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. 12 ഇഞ്ച് നീളമുള്ള കത്തിയുപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും ആക്രമിക്കുകയായിരുന്നു, പിന്നീട് ആറ്‌ വയസ്സുള്ള കുട്ടിയെ മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്ലയിൻഫീൽഡ് ടൗൺഷിന്റെ സമീപത്തുനിന്നു തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

“നിങ്ങൾ മുസ്ലീങ്ങൾ, മരിക്കണം”, എന്ന് പറഞ്ഞു കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയ മൊഴിയെന്ന് കൗണ്‍സിൽ ഓൺ അമേരിക്കൻ – ഇസ്ലാമിക് റിലേഷൻസ് മേധാവി അഹമ്മദ് റിഹാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എങ്ങിനെ പ്രാർഥിക്കുന്നു എന്ന് വിവേചനം ചിന്തിക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ല

ആക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണിതെന്നും വെറുപ്പിന് അമേരിക്കയിൽ സ്ഥാനമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ പ്രാർത്ഥിക്കുന്നു, എന്തിൽ വിശ്വസിക്കുന്നു, എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, ഇസ്‌ലാമോഫോബിയയും എല്ലാത്തരം മതഭ്രാന്തും വിദ്വേഷവും നിരസിക്കാനും ഒരുമിച്ച് നിൽക്കണമെന്നും അമേരിക്കക്കാരോട് ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ ഇരകളായിക്കൊണ്ടിരിക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരാണ്. ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...