Friday, February 20, 2026

നാളെ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം, ലോബികളുടെ സമ്മർദ്ദം മറികടന്ന് സർക്കാർ

സ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ (നവംബര്‍ ഒന്ന്) സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം. നിയമം നടപ്പാക്കുന്നതിനെതരായ സംഘടതി ശ്രമങ്ങളെ മറികടന്നാണ് സർക്കാർ തീരുമാനത്തിൽ ഉറച്ച് നിൽകുന്നത്.

സെപ്റ്റംബര്‍ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സമ്മർദ്ദത്തെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായി കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നവംബര്‍ വരെ സമയം നീട്ടിനല്‍കിയത്.

പോക്സോ കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ മിന്നൽ പണിമുടക്ക് വരെ നടത്തുന്ന സാഹചര്യമാണ് കേരളത്തിൽ. കോടതിയും സർക്കാരും ആവർത്തിച്ചിട്ടും മലബാറിൽ പൊലീസ് കേസിൻ്റെ പേരിൽ ബസ്സുകൾ പണിമുടക്കിയ സാഹര്യമായിരുന്നു. സർക്കാരാവട്ടെ ഇത്തരം കാര്യങ്ങളിൽ നടപടി എടുക്കാനാവാതെ നിസ്സഹായതയിലുമായിരുന്നു.

ഇപ്പോൾ വിദ്യാർഥികളുടെ യാത്രാ സൌജന്യം ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകെ പണിമുടക്ക് സമരവും ആവർത്തിക്കയാണ്. ഇതിനിടയിലാണ് സീറ്റ് ബെൽറ്റ് നിയമം സർക്കാർ കർശനമായി നടപ്പാക്കുന്നത്.

കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. പലപ്പോഴും കെ എസ് ആർ ടി സിയെ മുൻനിർത്തിയാണ് നിയമപരമായ ബാധ്യതളിൽ നിന്നും സർക്കാർ പിന്നോക്കം പോകുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 5200 കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 31-നുള്ളില്‍ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ്‌ ബെല്‍റ്റ് ഉറപ്പാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.

കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് ബസ് ലോബിയുടെ സമ്മർദ്ദത്തിൽ അവഗണിക്കപ്പെടുകയായിരുന്നു.

ഇനി സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് ഉറപ്പാക്കേണ്ടത്.

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി നവംബര്‍ ഒന്നാം തീയതി മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. കൂടെ മുന്‍നിരയില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവില്‍ പറയുന്നത്. പുതുതായി എത്തിയ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ബസുകളില്‍ സീറ്റ് ബെല്‍റ്റുകള്‍ നല്‍കിയാണ് എത്തിയിട്ടുള്ളത്.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി തന്നെ ഇവ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ എ.ഐ. ക്യാമറയില്‍ ഏർപ്പെടുത്തിയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...