നാലു ദിവസം ബെംഗളൂരു നഗരത്തെ വിറപ്പിച്ച പുലിയെ അവസാനം വെടിവെച്ച് കൊന്നു

ബെംഗളൂരു നഗരത്തിൽ ഇറങ്ങിയ പുലിയെ അവസാനം ഗത്യന്തരമില്ലാതെ വെടിവെച്ച് കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുലിയെ കുടുക്കാനായില്ല. ആക്രമണവും നേരിട്ടു. ഇതോടെ പ്രത്യേക അനുമതി എന്ന നിയമ ആനുകൂല്യം ഉപയോഗിച്ചാണ് പുലിയെ വെടിവെച്ചത്.

കുഡ്‌ലുഗേറ്റിന് സമീപത്ത് വെച്ചാണ് പുലിയെ പിടികൂടിയത്. മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി വനംവകുപ്പ് ഉദ്യാഗസ്ഥർക്ക് നേരെ തിരിഞ്ഞു. പിന്നാലെ പുലിയെ വെടിവെക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ വെടിവെക്കാന്‍ വനംവകുപ്പ് മേധാവിക്ക് അനുമതി നല്‍കാം എന്ന ഉപാധിയാണ് പ്രയോജനപ്പെടുത്തിയത്.

നഗരത്തിൽ ജനവാസ കേന്ദ്രങ്ങളിലായിരുന്നു പുലിയുടെ കറക്കം. അപ്പാർട്മെൻ്റുകൾക്ക് അകത്ത് വരെ കടന്നെത്തി നാലു ദിവസം ഭീതി വിതച്ചു. നിസ്സഹായമായി വെടി വെച്ച് കൊല്ലുകയായിരുന്നു.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞാണ് വെടിവെച്ച് കൊല്ലേണ്ടി വന്നത്. ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുലിയെ പിടികൂടാനായി മൈസൂരുവില്‍ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം.

തെര്‍മല്‍ ഇമേജിങ് ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എ.ഇ.സി.എസ്. ലേഔട്ടിലെ 14 ഏക്കറോളമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമിയില്‍ കൂടും സ്ഥാപിച്ചിരുന്നു എന്നാൽ ശ്രമങ്ങൾ എല്ലാം നിസ്സഹായമായി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...