മണിപ്പൂർ വിഷയത്തിൽ ഈ ആണുങ്ങൾ എവിടെയായിരുന്നു എന്ന ചോദ്യം സഭയുടേതല്ലെന്ന് അതിരൂപത വക്താവ്

സുരേഷ് ഗോപിയെ മുൻനിർത്തി ബി.ജെ.പിക്കും പ്രധാനമന്ത്രി ഉൾപ്പെടെ നേതാക്കൾക്കും എതിരായ വിമര്‍ശനം ഉന്നയിച്ച ലേഖനം തള്ളി തൃശ്ശൂര്‍ അതിരൂപത. മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ വന്ന വിമര്‍ശനം സഭാ നിലപാട് അല്ലെന്ന് സഭാവക്താവ് ഫാദര്‍ സിംസണ്‍ പി.എസ്. വിശദീകരിച്ചു.

മുഖപത്രത്തില്‍ എഴുതിയത് സഭയുടെ രാഷ്ട്രീയനിലപാട് അല്ല. മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രത്തിലെ ചോദ്യം. ( വാർത്ത ലിങ്ക് ചുവടെ)

സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്ന മുഖപത്രം അല്ല ഇതെന്നുമാണ് വക്താവിന്റെ വിശദീകരണം. സഭയുടെ കീഴിലുള്ള ഒരു സംഘടനയുടെ, മണിപ്പുര്‍ വിഷയത്തിലുണ്ടായ പ്രതിഷേധസമരത്തിന്റെ റിപ്പോര്‍ട്ടിങ് മാത്രമാണ് ‘കത്തോലിക്ക സഭ’യില്‍ അച്ചടിക്കപ്പെട്ട് വന്നിട്ടുള്ളത് എന്നും പറയുന്നു.

ക്രിസ്ത്യൻ വോട്ടുകൾ വിഭജിച്ച് കേന്ദ്രീകരിക്കാനുള്ള ബി ജെ പി ശ്രമങ്ങളെ ഞെട്ടിച്ചതായിരുന്നു ലേഖനം. മണിപ്പൂർ സംഭവം തന്നെയും ന്യൂനപക്ഷങ്ങൾക്ക് എതിരായ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിലേക്ക് വിരൽ ചൂണ്ടിയതിന് ഒപ്പമാണ് സുരേഷ് ഗോപിയെ മുൻ നിർത്തി വാക്കുകൾ ഉദ്ദരിച്ച് ലേഖനം പുറത്ത് വന്നത്

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...