സുരേഷ് ഗോപിയെ മുൻനിർത്തി ബി.ജെ.പിക്കും പ്രധാനമന്ത്രി ഉൾപ്പെടെ നേതാക്കൾക്കും എതിരായ വിമര്‍ശനം ഉന്നയിച്ച ലേഖനം തള്ളി തൃശ്ശൂര്‍ അതിരൂപത. മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ വന്ന വിമര്‍ശനം സഭാ നിലപാട് അല്ലെന്ന് സഭാവക്താവ് ഫാദര്‍ സിംസണ്‍ പി.എസ്. വിശദീകരിച്ചു.
മുഖപത്രത്തില്‍ എഴുതിയത് സഭയുടെ രാഷ്ട്രീയനിലപാട് അല്ല. മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രത്തിലെ ചോദ്യം. ( വാർത്ത ലിങ്ക് ചുവടെ)
സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്ന മുഖപത്രം അല്ല ഇതെന്നുമാണ് വക്താവിന്റെ വിശദീകരണം. സഭയുടെ കീഴിലുള്ള ഒരു സംഘടനയുടെ, മണിപ്പുര്‍ വിഷയത്തിലുണ്ടായ പ്രതിഷേധസമരത്തിന്റെ റിപ്പോര്‍ട്ടിങ് മാത്രമാണ് ‘കത്തോലിക്ക സഭ’യില്‍ അച്ചടിക്കപ്പെട്ട് വന്നിട്ടുള്ളത് എന്നും പറയുന്നു.
ക്രിസ്ത്യൻ വോട്ടുകൾ വിഭജിച്ച് കേന്ദ്രീകരിക്കാനുള്ള ബി ജെ പി ശ്രമങ്ങളെ ഞെട്ടിച്ചതായിരുന്നു ലേഖനം. മണിപ്പൂർ സംഭവം തന്നെയും ന്യൂനപക്ഷങ്ങൾക്ക് എതിരായ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിലേക്ക് വിരൽ ചൂണ്ടിയതിന് ഒപ്പമാണ് സുരേഷ് ഗോപിയെ മുൻ നിർത്തി വാക്കുകൾ ഉദ്ദരിച്ച് ലേഖനം പുറത്ത് വന്നത്


