Friday, February 20, 2026

പീഡനത്തിനിരയായ കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റിന് കൈക്കൂലി, പരാതിപ്പെട്ടതിന് പ്രതികാരമായി കുട്ടിയുടെ വിവരങ്ങൾ പുറത്ത് വിട്ട് തഹസിൽദാർ

ആലപ്പുഴ അരൂരില്‍ പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യമാക്കിയ സംഭവം വിവാദത്തിൽ. വൈക്കം തഹസില്‍ദാര്‍ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതി നല്‍കിയത്.

കൈക്കൂലി ആവശ്യപ്പെട്ടത് വിജിലന്‍സിനെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിലാണ് മജിസ്ട്രറ്റിന്റെ ചുമതല കൂടിയുള്ള തഹസില്‍ദാര്‍ ക്രൂരത കാട്ടിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു.

പോക്‌സോ കേസുമായി ബന്ധപ്പെട്ട് ആവശ്യമായിവന്ന ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാരെ സമീപിച്ചപ്പോൾ ഇതിന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ കുടുംബം വിജിലന്‍സിന് പരാതി നല്‍കി. ഇതിൻ്റെ വൈരാഗ്യത്തില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. പിന്നീട് ജില്ലാ കളക്ടര്‍ ഇടപെട്ട് ലഭ്യമാക്കി.

തുടര്‍ന്ന് തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് പ്രതികാരം കാണിച്ചു എന്നാണ് കുടുംബം പരാതിപ്പെട്ടത്. നാട്ടിലെ സാമുദായിക നേതാക്കളോട് തഹസില്‍ദാര്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി.

ഇതോടെ കുട്ടിയുടെ വിവരങ്ങൾ പുറത്തായി. സാമുദായിക നേതാക്കൾ പൊതുസ്ഥലത്തുവെച്ച് കുട്ടിയുടെ മാതാവിനോട് കേസിനെ കുറിച്ച് ആരായുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തില്‍ മതാവ് രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു.

സംഭവത്തില്‍ അരൂര്‍ പോലീസ്, ജില്ലാ പോലീസ് മേധാവി, സി.ഡബ്ല്യു.സി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തഹസിൽദാർ രാഷ്ട്രീയ സംഘടനാ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം വ്യക്തമാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...