രാജ്യത്തെ ഞെട്ടിച്ച് ഏറ്റവും വലിയ ഡാറ്റാ ചോർച്ച. കോവിഡ് കാലത്ത് ശേഖരിച്ച പൌരൻമാരുടെ വിവരങ്ങളാണ് ചോർന്നത്. Indian Council of Medical Research ശേഖരിച്ച ഡാറ്റയിൽ 81.5 കോടി പേരുടെ ഡാറ്റയാണ് ഓൺലൈനിൽ ഹാക്കർമാർ വില്പനയ്ക്ക് വെച്ചത്. പൌരൻമാരുടെ രേഖകൾ ഭദ്രമാണെന്ന് അവകാശം ആവർത്തിക്കുന്നതിനിടയിലാണ് ലോകത്തിൽ ആർക്കും ലഭ്യമാകാവുന്ന വിധം ഡാറ്റ പരസ്യപ്പെട്ടത്.
വാര്‍ത്തയോട് ഐ.സി.എം.ആറോ കേന്ദ്ര സര്‍ക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷം നേരത്തെ ഇതു സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ ചോർച്ച അവരും പ്രതീക്ഷിച്ചതല്ല എന്ന സാഹര്യമാണ് ഉള്ളത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഓൺലൈൻ ഡാറ്റാ ശേഖരണം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ഇവയെല്ലാം സുരക്ഷിതമാണ് എന്ന എതിർ വാദമാണ് ഉന്നയിക്കപ്പെട്ടത്.
കോവിഡ് കാലത്ത് വ്യക്തികൾ നൽകിയ വിവരങ്ങൾ സൂക്ഷിച്ചത്…………

ഐ.സി.എം.ആറില്‍ രജിസ്റ്റര്‍ ചെയ്ത കോവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത് ആര് ചോർത്തി നൽകി എന്ന് വ്യക്തമാവേണ്ടതുണ്ട്. 81.5 കോടി പൗരന്മാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, അച്ഛന്റെ പേര്, വയസ്, ലിംഗം എന്നീ വിവരങ്ങളാണ് ചോർത്തി നൽകിയത്.
അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റിയാണ് വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരം ആദ്യം പുറത്തുവിട്ടത്. ‘ത്രെട്ട് ആക്ടര്‍’, pwn001 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കറാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയത്. വൻ തുകയ്ക്ക് ഇവ വില്പനയക്ക് വെച്ചിരിക്കയാണ്.
അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സി വിവരം പരസ്യപ്പെടുത്തിയപ്പോൾ മാത്രമാണ് രാജ്യത്തെ ഇതിനായി പ്രവർത്തിക്കുന്ന വിഭാഗങ്ങൾ വിവരം അറിഞ്ഞത് തന്നെ. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിൽ ഇത് വലിയ ചർച്ചയാവുകയാണ്. സൈബർ ലോകത്ത് യുദ്ധ സമാനമാണ് ഇത്തരം സാഹചര്യങ്ങൾ.


